പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ പൊലീസ് പരിശീലനകേന്ദ്രത്തിൽ വെള്ളിയാഴ്ച രാത്രി തീവ്രവാദികൾ ആക്രമണം നടത്തി, കുറഞ്ഞത് ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലുകയും ആറ് തീവ്രവാദികളെ കൊല്ലുകയും ചെയ്തു. ആക്രമണത്തിനു ശേഷം ആറ് മണിക്കൂറോളം വെടിവെപ്പും സ്ഫോടനങ്ങളും തുടർന്നു.
റാട്ട കുലാച്ചി പ്രദേശത്തുള്ള പോലീസ് പരിശീലന കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. അക്രമികൾ വൻ ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സ്‌ഫോടകവസ്തുക്കൾ നിറച്ച ഒരു ട്രക്ക് പ്രധാന ഗേറ്റിലേക്ക് ഇടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു. ആദ്യ സ്‌ഫോടനത്തിൽതന്നെ സമുച്ചയത്തിനുള്ളിൽ ഭയവും പരിഭ്രാന്തിയും സൃഷ്ടിച്ചു.
ആദ്യ സ്‌ഫോടനത്തിന് ശേഷം, ഏകദേശം 200 റിക്രൂട്ട്‌മെന്റുകളും അവരുടെ ഇൻസ്ട്രക്ടർമാരും ഉണ്ടായിരുന്ന പരിശീലന കേന്ദ്രത്തിലേക്ക് അക്രമികൾ പ്രവേശിക്കുകയും പിന്നീട് പൊലീസും തീവ്രവാദികളും തമ്മിൽ കനത്ത വെടിവെപ്പ് നടന്നതായും ദേര ഇസ്മായിൽ ഖാൻ പൊലീസ് മേധാവി സജ്ജാദ് അഹമ്മദ് പറഞ്ഞു, പൊലീസിന്റെ തിരിച്ചടിയിൽ ആക്രമണകാരികളുടെ പ്രധാന പദ്ധതി പരാജയപ്പെടുത്തുകയും ചെയ്തു. സ്‌ഫോടനത്തിൽ പ്രധാന ഗേറ്റും അതിർത്തി മതിലിന്റെ ഒരു ഭാഗവും തകരുകയും ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും ചെയ്തു. തീവ്രവാദികൾ ഓട്ടോമാറ്റിക് മെഷീൻഗണ്ണുകളും ഗ്രനേഡുകളും ഉപയോഗിച്ച് സുരക്ഷസേനയെ ആക്രമിച്ചു.
പൊലീസും അർധസൈനികരും പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ഓപറേഷനിൽ ആറ് ഭീകരർ കൊല്ലപ്പെട്ടു, അവരിൽ നിന്ന് ചാവേർ വസ്ത്രങ്ങൾ, ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, വെടിക്കോപ്പുകൾ എന്നിവ കണ്ടെടുത്തു.നിരോധിത സംഘടനയായ തെഹ്‌രീകെ-ഇ-താലിബാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും പിന്നീട് അത് നിഷേധിച്ചു. ഈ സംഘം അഫ്ഗാൻ താലിബാനുമായിബന്ധപ്പെട്ടതാണെങ്കിലും അതിൽ നിന്ന് സ്വതന്ത്രമാണ്.
2021 മുതൽ രാജ്യത്ത്, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പഖ്തൂൺഖ്വയിൽ തീവ്രവാദം വർധിച്ചിട്ടുണ്ടെന്ന് പാകിസ്താൻ ആർമി വക്താവ് അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.