ധാക്ക: വിദ്യാർഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ച കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് രാജ്യത്തെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ഔദ്യോഗികമായി കുറ്റം ചുമത്തി. ആഗസ്റ്റ് മൂന്നിന് വിചാരണ ആരംഭിക്കും.
മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാൽ, പൊലീസ് ഐ.ജിയായിരുന്ന ചൗധരി അബ്ദുല്ല അൽ മാമൂൻ എന്നിവർക്കെതിരെയും കുറ്റം ചുമത്തിയതായി പ്രോസിക്യൂഷൻ അഭിഭാഷകൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കൂട്ടക്കൊല, കൊലപാതകം, പീഡനം എന്നീ കുറ്റങ്ങളും ഹസീനക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.
നേരിട്ട് ഹാജരായ ഏക പ്രതിയായ ചൗധരി അബ്ദുല്ല മാമൂൻ, ട്രൈബ്യൂണലിനു മുന്നിൽ ഹാജരാക്കിയപ്പോൾ കുറ്റം സമ്മതിച്ചുവെന്ന് പ്രോസിക്യൂട്ടർമാർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായിരുന്നു ബംഗ്ലാദേശിൽ വിദ്യാർഥിപ്രക്ഷോഭം നടന്നത്. തുടർന്ന് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.