മോസ്കോ: റഷ്യയിൽ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ മോചനമാവശ്യപ്പെട്ട് പ്രതിപക്ഷത്തിെൻറ നേതൃത്വത്തിൽ റാലി തുടരുന്നു. റാലിയിൽ പങ്കെടുത്ത 3000 പേരെ റഷ്യൻ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രസിഡൻറ് വ്ലാദിമിർ പുടിനെതിരെ മുദ്രാവാക്യവുമായാണ് ജനം തെരുവിലിറങ്ങിയത്. സൈബീരിയയിൽ നിന്നാണ് കൂടുതൽ പേരെ അറസ്റ്റ് ചെയ്തത്. മോസ്കോ, ഫാർ ഇൗസ്റ്റ്, വ്ലാദിവോസ്ടക് എന്നീ നഗരങ്ങളിലും പ്രതിഷേധക്കാർ അണിനിരന്നു. അറസ്റ്റിൽ പേടിച്ച് പിന്മാറില്ലെന്നും ചൊവ്വാഴ്ച മുതൽ ദേശവ്യാപകമായി പ്രതിഷേധ റാലി നടത്തുമെന്നും നവാൽനിയുടെ അനുയായി അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയും ഇതുപോലെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയിരുന്നു. പുടിൻ സർക്കാരിെൻറ മുന്നറിയിപ്പ് അവഗണിച്ചാണ് ജനം പ്രതിഷേധവുമായി അണിനിരന്നത്. ജനുവരി 17നാണ് ജർമനിയിൽനിന്ന് മോസ്കോയിലെത്തിയ നവാൽനിയെ റഷ്യൻ അധികൃതർ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.