മോസ്കോ: 2014ൽ ചെക് ആയുധ ഡിപ്പോയിലുണ്ടായ വൻ പൊട്ടിത്തെറിക്കു കാരണക്കാരെ 'കണ്ടെത്തി' സ്വീകരിച്ച നടപടിയെ ചൊല്ലി റഷ്യയും ചെക് റിപ്പബ്ലിക്കും തമ്മിൽ നയതന്ത്ര യുദ്ധം. പൊട്ടിത്തെറിക്കു കാരണക്കാർ റഷ്യൻ ചാരന്മാരെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രാജ്യത്തെ 18 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ചെക് റിപ്പബ്ലിക് പുറത്താക്കിയിരുന്നു. പ്രതികാരമായി റഷ്യയിലെ 20 ചെക് ഉദ്യോഗസ്ഥരെയാണ് ഞായറാഴ്ച പുറത്താക്കിയത്.
റഷ്യൻ പങ്കാളിത്തത്തെ കുറിച്ച് നാറ്റോയെയും യൂറോപ്യൻ യൂനിയനെയും അറിയിച്ചതായും വിഷയം തിങ്കളാഴ്ച ചേരുന്ന ഇ.യു യോഗം ചർച്ച ചെയ്യുമെന്നും അധികൃതർ പറഞ്ഞു. ചെക് മണ്ണിൽ റഷ്യ നടത്തുന്നത് അട്ടിമറി ശ്രമമാണെന്ന് യു.എസ് വിദേശകാര്യ വകുപ്പ് കുറ്റപ്പെടുത്തി. 1989ൽ കിഴക്കൻ യൂറോപിലെ സോവ്യറ്റ് സാന്നിധ്യം അവസാനിച്ച ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ഇത്രയേറെ രൂക്ഷമാകുന്നത്.
ആയുധപ്പുരയിലെ സ്ഫോടനത്തിനു പിന്നിലുണ്ടെന്ന് സംശയിക്കുന്ന രണ്ട് പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. തലസ്ഥാന നഗരത്തിന് 300 കിലോമീറ്റർ അകലെ വെർബെറ്റീസിലാണ് സ്ഫോടനമുണ്ടായത്. രണ്ടു പേർ സംഭവത്തിൽ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.