വാഷിങ്ടൺ: അടുത്ത ആഴ്ചയോടെ പ്രതിരോധവകുപ്പിലെ 5400 പ്രൊബേഷണറി ജീവനക്കാരെ പുറത്താക്കുമെന്ന് യു.എസ്. നിയമനം താൽക്കാലികമായി നിർത്തിവെക്കുകയാണെന്നും പ്രതിരോധവകുപ്പ് അറിയിച്ചു. പ്രതിരോധവകുപ്പിന്റെ ആസ്ഥാനമായ പെന്റഗൺ സർക്കാർ കാര്യക്ഷമത വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചതിന് പിന്നാലെയാണ് തീരുമാനം പുറത്തുവിട്ടത്.
സർക്കാർ കാര്യക്ഷമത വകുപ്പ് നൽകിയ പട്ടികയിലുള്ള ഉദ്യോഗസ്ഥരെയാണ് പുറത്താക്കുന്നത്. കാര്യക്ഷമത വർധിപ്പിക്കാനും പ്രസിഡന്റിന്റെ തീരുമാന പ്രകാരവുമാണ് ജീവനക്കാരുടെ എണ്ണം അഞ്ച് മുതൽ എട്ട് ശതമാനം വരെ കുറക്കാൻ തീരുമാനിച്ചതെന്ന് പ്രതിരോധ അണ്ടർ സെക്രട്ടറി ഡാരിൻ സെൽനിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.