വെസ്റ്റ്ബാങ്കിൽ രണ്ടാം ദിവസവും ഫലസ്തീൻ യുവാവിനെ കൊലപ്പെടുത്തി

വെസ്റ്റ്ബാങ്ക്: വെസ്റ്റ് ബാങ്കിലെ നബ്‍ലസിൽ തുടർച്ചയായ രണ്ടാം ദിവസവും ഇസ്രായേൽ സൈന്യം ഫലസ്തീൻ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തി. ആയുധങ്ങളുമായി പോകുകയാണെന്ന് സംശയിച്ച കാറിനു നേരെ ഇസ്രായേൽ സേന വെടിയുതിർക്കുകയായിരുന്നുവെന്ന് അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

ഡെൻ ഓഫ് ലയൺസ് എന്ന പ്രദേശിക സായുധ വിഭാഗം അംഗമായ സയിദ് അൽ കുനി ആണ് മരിച്ചത്. ശനിയാഴ്ചയും ഒരാളെ ഇസ്രായേൽ സേന കൊലപ്പെടുത്തിയിരുന്നു. 2016നു ശേഷം വെസ്റ്റ് ബാങ്കിൽ ഏറ്റവുമധികം ഫലസ്തീനികൾ കൊല്ലപ്പെട്ടത് 2022ലാണ്. ഇസ്രായേൽ അധിനിവേശത്തിനെതിരെ കല്ലും പെട്രോൾ ബോംബും എറിഞ്ഞ യുവാക്കളാണ് കൊല്ലപ്പെട്ടതിലധികവും.

വെസ്റ്റ്ബാങ്കിൽ ഇസ്രായേലിനെതിരെ ആക്രമണം അധികരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം ഇതുവരെ 60 വെടിവെപ്പുണ്ടായി. കഴിഞ്ഞ വർഷം 50ഉം മുൻവർഷങ്ങളിൽ പത്തിൽ താഴെയും അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

Tags:    
News Summary - Palestinian youth killed for second day in West Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.