സമാധാന കരാർ: പാക് വിദേശകാര്യ മന്ത്രി മുഹമ്മദ് ഇസ്ഹാഖ് ദാർ യു.എസിലെത്തി

വാഷിങ്ടൺ: യു.എസ്-ഇറാൻ യുദ്ധസമാധാന ചർച്ചയിൽ അനിശ്ചിതത്വം തുടരുന്നതിനിടെ സമവായ ശ്രമങ്ങൾക്കായി പാക് വിദേശകാര്യ മന്ത്രി മുഹമ്മദ് ഇസ്ഹാഖ് ദാർ യു.എസിലെത്തി. സമാധാന കരാർ സംബന്ധിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ദാർ ചർച്ച നടത്തും.ഇരു രാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക കരാർ 'അടുത്തതായി' വ്യാഴാഴ്ച വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കിയതിന് ശേഷമാണ് സന്ദർശനം.

എന്നാൽ ഇറാൻ ഇക്കാര്യത്തിൽ മൗനം പാലിച്ചു, ട്രംപ് ഇതുവരെ കരാറിൽ ഒപ്പുവച്ചിട്ടില്ലെന്നും അദ്ദേഹത്തിന് ചിന്തിക്കാൻ സമയം ആവശ്യമാണെന്നുമായിരുന്നു ഇത് സംബന്ധിച്ച മുതിർന്ന ഇറാൻ ഉദ്യോഗസ്ഥന്റെ പ്രതികരണം.മാസങ്ങൾ നീണ്ട തുടർച്ചയായ ശ്രമങ്ങൾക്കും നിർദ്ദേശങ്ങൾക്കും ശേഷം, അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ കരാറിൽ എത്തിയതായി വ്യാഴാഴ്ച യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. വെടിനിർത്തൽ 60 ദിവസത്തേക്ക് നീട്ടുക, ഹുർമുസ് കടലിടുക്ക് വീണ്ടും ടോൾ രഹിതമായി തുറക്കുക, ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുക എന്നിവയാണ് ധാരണാപത്രത്തിലെ പ്രധാന നിർദേശങ്ങൾ.ഹുർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം നിയന്ത്രണാതീതമായിരിക്കുമെന്നും ടോളുകളോ ഉപദ്രവങ്ങളോ ഇല്ലാതെയായിരിക്കുമെന്നും അതിൽ പറയുന്നു.വാണിജ്യ ഗതാഗതം പുനരാരംഭിച്ചാൽ ഹോർമുസിൽ നിന്നുള്ള ഉപരോധം യുഎസ് പിൻവലിക്കുമെന്നതാണ് നിർദ്ദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റൊരു പ്രധാന കാര്യം. ഇറാന് സ്വതന്ത്രമായി എണ്ണ വിൽക്കാൻ അനുവദിക്കുന്നതിനായി യുഎസ് ചില ഉപരോധ ഇളവുകൾ നൽകുമെന്നും ധാരണാപത്രത്തിൽ ഉൾപ്പെടുമെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.

ഹുർമുസിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കംചെയ്യാനും ധാരണയായിട്ടുണ്ട്.60 ദിവസത്തെ ചർച്ചാ കാലയളവിൽ, ഇറാന്റെ ഉയർന്ന അളവിൽ സമ്പുഷ്ടമാക്കിയ യുറേനിയം നിർമാർജനം ചെയ്യുന്നതിലായിരിക്കും പ്രാരംഭ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇറാനുമേലുള്ള ഉപരോധത്തിൽ ഇളവുകൾ നൽകാനും ഇറാൻ ആവശ്യപ്പെടുന്നുണ്ട്.ലെബനാനിൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. 

Tags:    
News Summary - Pakistan's Foreign Minister Ishaq Dar in US; to discuss role in promoting regional peace'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.