ന്യൂയോർക്: ഓപറേഷൻ സിന്ദൂറിന് പിന്നാലെ, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തലിന് മുൻകൈയെടുത്തത് താനാണെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം ശരിവെച്ച് പാകിസ്താൻ. യു.എസിൽ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ-പാക് വെടിനിർത്തൽ യാഥാർഥ്യമാക്കുന്നതിൽ ട്രംപിന്റെ പങ്ക് നിർണായകവും ധീരതയുള്ളതുമായിരുന്നെന്ന് ഷഹ്ബാസ് ഷരീഫ് കൂടിക്കാഴ്ചയിൽ അഭിപ്രായപ്പെട്ടതായി പാക് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യ-പാക് വെടിനിർത്തലുണ്ടായത് തന്റെ ശ്രമഫലമായാണെന്ന് ട്രംപ് പലവട്ടം അവകാശപ്പെട്ടിരുന്നു.
പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും സേനാമേധാവി അസീം മുനീറും ചേർന്നാണ് ട്രംപിനെ സന്ദർശിച്ചത്. വാഷിങ്ടണിലെ ഓവൽ ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ യു.എസ് വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസ്, വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ എന്നിവരും സംബന്ധിച്ചു. 2019ൽ ഇംറാൻ ഖാൻ ട്രംപിനെ കണ്ട ശേഷം പാക് പ്രധാനമന്ത്രിയുടെയും യു.എസ് പ്രസിഡന്റിന്റെയും ആദ്യ കൂടിക്കാഴ്ചയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.