പ്രക്ഷോഭത്തിനിടെ പാകിസ്താനിൽ എം.പിമാരുടെ സത്യപ്രതിജ്ഞ

ഇസ്‍ലാമാബാദ്: തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് പാർട്ടി രാജ്യവ്യാപക പ്രക്ഷോഭം നടത്തുന്നതിനിടെ പാകിസ്താനിലെ എം.പിമാർ സത്യപ്രതിജ്ഞ ചെയ്തു. ഫെബ്രുവരി എട്ടിനാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നത്. ഭരണഘടനയനുസരിച്ച് തെരഞ്ഞെടുപ്പ് കഴിഞ്ഞ് 21 ദിവസത്തിനകം പാർലമെന്റ് ആദ്യ യോഗം ചേരണം.

പ്രധാനമന്ത്രിയെ ശനിയാഴ്ച തെരഞ്ഞെടുക്കും. മുൻ പ്രധാനമന്ത്രി ശഹബാസ് ശരീഫിനെ വീണ്ടും അവരോധിക്കാൻ പാകിസ്താൻ മുസ്‍ലിം ലീഗ് (നവാസ്), പാകിസ്താൻ പീപ്ൾസ് പാർട്ടി എന്നിവ ധാരണയിലെത്തിയിട്ടുണ്ട്. പി.പി.പിയുടെ ആസിഫലി സർദാരി പ്രസിഡന്റാകും. തെരഞ്ഞെടുപ്പ് കമീഷൻ ചിഹ്നം അനുവദിക്കാത്തതിനാൽ സ്വതന്ത്രരായി മത്സരിച്ച് ജയിച്ച പി.ടി.ഐ അനുഭാവികൾ സുന്നി ഇത്തിഹാദ് കൗൺസിലിൽ ചേർന്നിട്ടുണ്ട്.

സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമുള്ള സംവരണ സീറ്റിലേക്ക് വോട്ടെടുപ്പിലൂടെ നേടിയ സീറ്റുകളുടെ അനുപാതത്തിൽ പാർട്ടികൾക്ക് നാമനിർദേശം ചെയ്യാം. സംവരണ സീറ്റുകളിലേക്ക് സുന്നി ഇത്തിഹാദ് കൗൺസിൽ അവകാശവാദം ഉന്നയിച്ചു.

266 അംഗ പാർലമെന്റിലേക്ക് 93 പി.ടി.ഐ സ്വതന്ത്രർ വിജയിച്ചിട്ടുണ്ട്. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ 75 സീറ്റ് നേടിയ പി.എം.എൽ (എൻ) - 75, പി.പി.പി -54, മുത്തഹിദ ഖൗമി മൂവ്മെന്റ് പാകിസ്താൻ -17 എന്നിവ സഖ്യസർക്കാറിന് ധാരണയിലെത്തുകയായിരുന്നു.

Tags:    
News Summary - Oath of MPs in Pakistan during agitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.