ബർലിൻ: രാസവിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് അബോധാവസ്ഥയിലായ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നാവൽനി ആരോഗ്യനില വീണ്ടെടുക്കുന്നു. ആശുപത്രിയിലെ കോണിപ്പടി ഇറങ്ങുന്ന ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട് നാവൽനി തന്നെയാണ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിെൻറ സൂചന പുറത്തുവിട്ടത്.
നാവൽനിയെ വെൻറിലേറ്ററിൽ നിന്ന് മാറ്റിയതായും സ്വയം ശ്വാസമെടുക്കുന്നതായും അഞ്ച് ദിവസം മുമ്പ് ജർമൻ ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. 'ഞാൻ തിരിച്ചുവരികയാണ്. വളരെ നീണ്ടപാതയിലേക്ക് വ്യക്തമായ യാത്രയുടെ തുടക്കമാണിത്' എന്നാണ് ചിത്രം പങ്കുവെച്ച് നാവൽനി വ്യക്തമാക്കിയത്. അതേസമയം, ഇപ്പോഴും ഫോൺ ഉപയോഗിക്കാനോ ഗ്ലാസിലേക്ക് വെള്ളം ഒഴിക്കാനോ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കാനുണ്ടെങ്കിലും പ്രധാന പ്രശ്നം പരിഹരിച്ചതായി നാവൽനി വ്യക്തമാക്കി. ആഗസ്റ്റ് ആദ്യം സൈബീരിയൻ നഗരത്തിൽ നിന്ന് മോസ്േകായിലേക്കുള്ള യാത്രക്കിടെയാണ് നോവോചോക് നെർവ് ഏജൻറ് എന്ന രാ സ വിഷം ശരീരത്തിലെത്തി നാവൽനി ബോധരഹിതനായത്. താമസിച്ച മുറിയിൽ നൽകിയ വെള്ളത്തിലൂടെയാണ് വിഷം അകത്തുചെന്നതെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.