ജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ രാവിലെ ചെക്ക് പോയന്റിന് സമീപം ആയുധധാരികൾ നടത്തിയ വെടിവെപ്പിൽ ഇസ്രായേൽ ൈസനികൻ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ രണ്ടുപേരെ കൊലപ്പെടുത്തിയതായും ഒരാളെ പിടികൂടിയതായും ഇസ്രായേൽ പൊലീസ് അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ സേന ബെത്ലഹമിന് കിഴക്കുള്ള ബെയ്റ്റ് തഅമർ ഗ്രാമത്തിൽ ഇരച്ചുകയറി വീടുകളിൽ പരിശോധന നടത്തി. ആക്രമണം ഗസ്സയിലും വെസ്റ്റ് ബാങ്കിലും അധിനിവേശ സൈന്യം നടത്തുന്ന കൂട്ടക്കൊലയോടുള്ള സ്വാഭാവിക പ്രതികരണമാണെന്ന് ഹമാസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.