ബെയ്റൂത്ത്: കിഴക്കൻ സിറിയയിൽ സർക്കാർ അനുകൂല മിലിഷ്യയെ ലക്ഷ്യമിട്ട് ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായതെന്ന് സർക്കാർ അനുകൂല മാധ്യമങ്ങളും പ്രതിപക്ഷ യുദ്ധനിരീക്ഷകരും പറഞ്ഞു.
മധ്യ സിറിയൻ മരുഭൂമി ഗ്രാമമായ അൽ കൗമിലാണ് നാഷനൽ മിലിഷ്യക്ക് നേരെ ആക്രമണം നടന്നത്. 34 പേർ കൊല്ലപ്പെട്ടതായാണ് ബ്രിട്ടനിൽ പ്രവർത്തിക്കുന്ന സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറയുന്നത്. സിറിയൻ അധികൃതർ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പും പ്രസ്താവന നടത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.