ജകാർത്ത: കഴിഞ്ഞാഴ്ച 62 പേരുമായി ജാവ കടലിൽ തകർന്നുവീണ ഇന്തോനേഷ്യൻ വിമാനത്തിെൻറ കോക്പിറ്റ് വോയ്സ് റെക്കോർഡറിെൻറ ഭാഗങ്ങൾ മുങ്ങൽ വിദഗ്ധർ കണ്ടെടുത്തു. 14 വിമാനങ്ങളിലും 21 ബോട്ടുകളിലും 62 കപ്പലുകളിലുമായി 40,00ത്തോളം പേരടങ്ങുന്ന ദൗത്യസംഘമാണ് വിമാനത്തിെൻറ അവശിഷ്ടങ്ങൾക്കും മരിച്ചവരെ കണ്ടെത്താനുമായി തെരച്ചിൽ നടത്തുന്നത്.
മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ സഹായവുമുണ്ട്. കോക്പിറ്റ് വോയ്സ് റെക്കോർഡറിെൻറ സി.വി.ആർ ബാറ്ററികളും ദീപസ്തംഭവും ആണ് കണ്ടെത്തിയത്. മറ്റുപ്രധാന ഭാഗങ്ങൾക്കായി തെരച്ചിൽ തുടരുകയാണ്.
നേരത്തേ കണ്ടെത്തിയ ഡാറ്റ റെക്കോർഡറിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുവരികയാണ് അന്വേഷണസംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.