ഗസ്സ: യുദ്ധം രൂക്ഷമായ ഗസ്സയിൽനിന്ന് ഇന്ത്യൻ വനിതയെയും മകളെയും സുരക്ഷിതമായി ഒഴിപ്പിച്ച് ഈജിപ്തിലെത്തിച്ചു. കശ്മീർ സ്വദേശിയായ ലുബ്ന നാസിർ ഷാബുവിനെയും മകൾ കരീമയെയുമാണ് റഫ അതിർത്തിവഴി തിങ്കളാഴ്ച വൈകീട്ട് ഈജിപ്തിലെ അൽ ആരിഷിലെത്തിച്ചത്.
പിന്നീട് ഇവർ കൈറോയിലേക്ക് പോയി. റാമല്ല, തെൽഅവീവ്, കൈറോ എന്നിവിടങ്ങളിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ സുരക്ഷിത പാതയൊരുക്കാൻ സഹായിച്ചതായി ലുബ്ന വാർത്ത ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
കനത്ത ഇസ്രായേൽ ബോംബാക്രമണം നടക്കുന്ന വടക്കൻ ഗസ്സയിൽ താമസിച്ചിരുന്ന ഇവർ രക്ഷപ്പെടാൻ സഹായം തേടിയിരുന്നു. കുടിവെള്ളവും ഭക്ഷണവുമില്ലാതെ കൊടും ദുരിതമാണ് അനുഭവിച്ചിരുന്നതെന്ന് ലുബ്ന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.