സവോ പോളോ: ബ്രസീൽ മുൻ പ്രസിഡന്റ് ഫെർണാണ്ടോ കോളർ അഴിമതിക്കേസിൽ അറസ്റ്റിൽ. സ്വകാര്യ എണ്ണക്കമ്പനിയിൽനിന്ന് 35 ലക്ഷം ഡോളർ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് 1990-92ൽ പ്രസിഡന്റ് പദം അലങ്കരിച്ച കോളർ പിടിയിലായത്.
വീട്ടുതടങ്കലിനു പകരം ജയിലിലടക്കാനും ഉത്തരവുണ്ട്. ബ്രസീലിൽ പാർലമെന്റംഗങ്ങൾ, പ്രസിഡന്റുമാർ, മന്ത്രിമാർ എന്നിവർക്കെതിരായ കേസുകൾ നേരിട്ട് സുപ്രീം കോടതിയാണ് കൈകാര്യം ചെയ്യുക.
ഓപറേഷൻ കാർ വാഷ് എന്ന പേരിൽ പുറത്തുവന്ന അന്വേഷണാത്മക റിപ്പോർട്ടാണ് കോളറിന് കുരുക്കായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.