'പരാജയം അംഗീകരിക്കാൻ തയാറല്ല'; തോൽവിക്ക് പിന്നാലെ രണ്ടാംദിവസവും ഗോൾഫ് ക്ലബിലെത്തി ട്രംപ്

വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ഭൂരിപക്ഷം േനടി രണ്ടു ദിവസം പിന്നിട്ടിട്ടും വിജയം അംഗീകരിക്കാതെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. രണ്ടാം ദിവസവും വിർജീനിയയിലെ ഗോൾഫ് ക്ലബിലെത്തി സമയം ചെലവഴിക്കുകയായിരുന്നു അേദ്ദഹം.

തെളിവുകളില്ലാതെ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപിക്കുന്ന ട്രംപിനോട് റിപ്പബ്ലിക്കൻ അധികൃതർ തോൽവി അംഗീകരിക്കാൻ ഉപദേശം നൽകിയതായാണ് വിവരം. അതേസമയം നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പെൻസൽവേനിയ കൂടി ട്രംപിന് കൈവിട്ടതോടെയാണ് നീക്കം.

രണ്ടു ദിവസം മുമ്പാണ് യു.എസ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻറ പ്രസിഡൻറ് പദവിയിൽ എത്താൻ ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ നേടിയത്. മുൻ തെരഞ്ഞെടുപ്പിൽ ട്രംപ് ജയിച്ചുകയറിയ സംസ്ഥാനങ്ങൾ ബൈഡൻ പിടിച്ചെടുത്തതോടെ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് രംഗത്തെത്തുകയായിരുന്നു.

വോട്ടെണ്ണൽ നിർത്തിവെക്കണമെന്നും ബൈഡെൻറ വിജയം അംഗീകരിക്കില്ലെന്നും ചൂണ്ടിക്കാട്ടി ട്രംപ് േകാടതിയെ സമീപിക്കുകയും ചെയ്തു. കോടതി കയറുന്നതോടെ ഒൗദ്യോഗിക തെരഞ്ഞെടുപ്പ് ഫലം നീട്ടിവെക്കാനാകുമെന്നാണ് ട്രംപിെൻറ കണക്കുകൂട്ടൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.