ജറൂസലം: 2022 ഡിസംബറിൽ അധികാരത്തിലെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് കനത്ത തിരിച്ചടി നൽകി സഖ്യകക്ഷിനേതാവ് മന്ത്രിസഭ വിട്ടു. തീവ്ര വലതുപക്ഷ പാർട്ടി നോം വിഭാഗം നേതാവ് ആവി മാവോസ് ആണ് ഡെപ്യൂട്ടി മന്ത്രിസ്ഥാനം രാജിവെച്ചത്.
120 അംഗ ഇസ്രായേലി പാർലമെന്റിൽ നെതന്യാഹു സഖ്യത്തിന് 64 സീറ്റാണുള്ളത്. മാവോസിന്റെ നോം വിഭാഗം മറ്റൊരു തീവ്ര വലതുപക്ഷ നേതാവ് ഇറ്റാമർ ബെൻഗ്വിറിന്റെ റിലീജിയസ് സിയോണിസം പാർട്ടിയുമായി ചേർന്ന് മത്സരിച്ച് 14 സീറ്റ് നേടിയിരുന്നു.
സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ബെൻഗ്വിർ നേരത്തേ രാജിവെച്ചിരുന്നു. അതേസമയം, ജഡ്ജിമാരെ നിയമിക്കാൻ സർക്കാറിനും രാഷ്ട്രീയ നേതൃത്വത്തിനും അനുമതിനൽകുന്ന ബില്ലിന് പിന്തുണ നൽകുമെന്ന് ആവി മാവോസ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.