മോസ്കോ: റഷ്യയിൽ നിന്നുള്ള കുടിയേറ്റ ഇതര വിസകൾ അനുവദിക്കുന്നത് അമേരിക്ക താൽക്കാലികമായി നിർത്തിവെക്കുന്നു. റഷ്യയിലെ അമേരിക്കൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഒമ്പതു ദിവസത്തേക്കാണ് നടപടി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രശ്നങ്ങൾ കാരണമാണ് പുതിയ നീക്കമെന്നാണ് വിവരം. നിയന്ത്രണം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇക്കാലയളവിൽ വിസക്കായി സമർപ്പിച്ച എല്ലാ അപേക്ഷയും തള്ളുമെന്നും എംബസി അറിയിച്ചു. ഒമ്പത് ദിവസങ്ങൾക്ക് ശേഷം റഷ്യക്കാർക്ക് വിസഅനുമതി നൽകുന്നവരുടെ എണ്ണം കുറക്കുകയും ചെയ്യും.
റഷ്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ അമേരിക്കൻ കോൺഗ്രസ് പാസാക്കിയ ഉപരോധത്തെതുടർന്ന് രാജ്യത്തെ യു.എസ് നയതന്ത്ര പ്രതിനിധികളുടെ എണ്ണം റഷ്യൻ സർക്കാർ, 755 ൽനിന്ന് 455 ആക്കി വെട്ടിച്ചുരുക്കിയിരുന്നു. ഇതിനു മറുപടിയായാണ് വിസനിയന്ത്രണം അമേരിക്കൻ എംബസി പ്രഖ്യാപിക്കുന്നത്. സെൻറ് പീറ്റേഴ്സ്ബർഗ്, യക്കറ്റേറിൻ ബർഗ്, വാൽഡിവേസ്റ്റോക് എന്നിവിടങ്ങളിലായി മൂന്ന് കോൺസുലേറ്റുകളാണ് അമേരിക്കക്ക് റഷ്യയിലുള്ളത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.