പാരീസ്: ഇസ്ലാമോഫോബിയക്കെതിരെ ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ സംഘടിപ്പിച്ച റാലിയിൽ ആയിരങ്ങൾ അണിചേർന്നു. മുസ്ലി ങ്ങൾക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിക്കുന്നതിന്‍റെ ഭാഗമായാണ് റാലി നടത്തിയതെന്ന് സംഘാടകർ പറഞ്ഞു.
വർണ വിവ േചനത്തിനും ഇസ്ലാമോഫോബിയക്കും എതിരായ ബാനറുകൾ ഉയർത്തിയും പരമ്പരാഗത മുസ്ലിം വേഷം അണിഞ്ഞുമാണ് പലരും റാലിയിൽ പങ്കെടുത്തത്. മാർച്ചിൽ ഇടതു പാർട്ടികൾ പങ്കെടുത്തെങ്കിലും മതേതര പാരമ്പര്യത്തിന് യോജിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ചിലർ വിട്ടുനിന്നു. ഇസ്ലാമിസ്റ്റുകളാണ് പരിപാടി സംഘടിപ്പിച്ചതെന്ന് തീവ്ര വലത് നേതാവായ മറീനെ ലെ പെൻ പറഞ്ഞു.
ഫ്രാൻസിലെ 40 ശതമാനം മുസ്ലിങ്ങളും മതപരമായ വിവേചനം നേരിടുന്നതായി കരുതുന്നുവെന്ന് അടുത്തിടെ നടന്ന സർവേയിൽ തെളിഞ്ഞിരുന്നു. രണ്ട് ആഴ്ചകൾക്ക് മുമ്പ് ബയോൺ സിറ്റിയിലെ പള്ളിയിൽ തീവ്ര വലതുപക്ഷക്കാരനായ ഒരാൾ നടത്തിയ വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.