മെൽബൺ: ആസ്ട്രേലിയൻ നഗരങ്ങളായ െമൽബണിലും കാൻബറയിലും പ്രവർത്തിക്കുന്ന ഇന്ത്യ യുൾപ്പെടെ വിവിധ രാജ്യങ്ങളുടെ എംബസികളിലേക്കും കോൺസുലേറ്റുകളിലേക്കും അജ്ഞാത ക േന്ദ്രത്തിൽനിന്ന് ലഭിച്ച പാഴ്സൽ ആശങ്കയുണർത്തി.
12ഒാളം രാജ്യങ്ങളുടെ നയതന്ത്ര ക ാര്യാലയങ്ങളാണ് ലക്ഷ്യംവെക്കപ്പെട്ടത്. ഗുരുതരമല്ലെങ്കിലും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ആസ്ബസ്റ്റോസ് ആയിരുന്നു പാഴ്സലിലെ പ്രധാന വസ്തുവെന്നാണ് പ്രാഥമിക സ്ഥിരീകരണം. ഇതുവരെയും ആർക്കും പ്രശ്നങ്ങളുണ്ടായതായി റിപ്പോർട്ടില്ല. ഇന്ത്യക്കുപുറമെ ഗ്രീസ്, ഇറ്റലി, സ്പെയിൻ, തായ്ലൻഡ്, ജപ്പാൻ, പാകിസ്താൻ, ഇൗജിപ്്ത്, െഡന്മാർക്, സ്വിറ്റ്സർലൻഡ് എന്നിവയുടെ നയതന്ത്ര കാര്യാലയങ്ങളിൽ ഇൗ പാഴ്സൽ ലഭിച്ചതായി സ്ഥിരീകരണമുണ്ട്.
പാഴ്സലുകൾ കൂടുതൽ അപകടകരമല്ലെന്ന് കണ്ടതോടെ പിന്നീട് എംബസികളും കോൺസുലേറ്റുകളും പതിവുപോലെ പ്രവർത്തിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണ ഏജൻസികൾ പരിേശാധന ആരംഭിച്ചിട്ടുണ്ട്.
ആദ്യം സംഭവം റിപ്പോർട്ട് ചെയ്തത് ഇന്ത്യൻ കോൺസുലേറ്റിലാണ്. ദുരൂഹ പാഴ്സൽ ലഭിച്ചതിനുപിന്നാലെ മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റ് രാവിലെ അടച്ചിട്ടു.
പരിശോധന നടത്തി അപകടമില്ലെന്ന് ഉറപ്പിച്ചതോടെ ഒാഫിസ് വീണ്ടും തുറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.