മഡ്രിഡ്: സ്പെയിനിൽ സോഷ്യലിസ്റ്റ് പാർട്ടി അധികാരത്തിലേക്ക്. 99.9 വോട്ടുകൾ എണ്ണി യപ്പോൾ 123 സീറ്റുമായി പ്രധാനമന്ത്രി പെേഡ്രാ സാഞ്ചസിെൻറ സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി മുന്നിലെത്തി. പ്രധാന പ്രതിപക്ഷ കക്ഷിയായ പീപ്ൾസ് പാർട്ടിക്ക് 66 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. 350 സീറ്റുകളാണ് പാർലമെൻറിൽ. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സർക്കാർ രൂപവത്കരിക്കാനുള്ള കേവല ഭൂരിപക്ഷം സോഷ്യലിസ്റ്റ് പാർട്ടിക്കില്ല.
ഇടതുപക്ഷ, പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ പെേഡ്രാ സാഞ്ചസ് ഭരണത്തിൽ തുടരുമെന്നാണ് സൂചനകൾ. ൈസനിക ഭരണം അവസാനിച്ച ’70 കൾക്കുശേഷം ഇതാദ്യമായി തീവ്ര വലതുപക്ഷ പാർട്ടിയായ വോക്സിന് പാർലമെൻറിൽ സാന്നിധ്യമുണ്ടാകുന്നുവെന്നതും ഈ തെരഞ്ഞെടുപ്പിെൻറ പ്രത്യേകതയാണ്. കാറ്റലൻ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾക്ക് ആക്കംകൂടിയതാണ് വോക്സിെൻറ സാധ്യതകൾ വർധിപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. കാറ്റലൻ സ്വാതന്ത്ര്യവാദത്തെ അതിശക്തമായി എതിർക്കുന്ന പാർട്ടിയാണ് വോക്സ്.
സോഷ്യലിസ്റ്റ് പാർട്ടിയുടെ വിജയം പ്രധാനമന്ത്രിയുടെ വ്യക്തിപരമായ വിജയമായാണ് കണക്കാക്കപ്പെടുന്നത്. 2016 ലെ 23 ശതമാനം വോട്ടിൽനിന്ന് 30 ശതമാനത്തിലേക്ക് ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.