സൂറിക്: മരിച്ചിട്ട് 28 വർഷം കഴിഞ്ഞിട്ടും വിഖ്യാത സ്പാനിഷ് ചിത്രകാരൻ സാൽവദോർ ദാലിയുടെ വിഖ്യാതമായ മീശക്ക് ഇപ്പോഴും ഒരു മാറ്റവുമില്ലെന്ന് ദാലി ഫൗണ്ടേഷൻ. പിതൃതർക്ക കേസിൽ ദാലിയുടെ മൃതദേഹം കാറ്റലോണിയയിലെ മ്യൂസിയത്തിലെ കല്ലറയിൽനിന്നു ഡി.എൻ.എ ശേഖരിക്കാനായി കഴിഞ്ഞ ദിവസമാണു പുറത്തെടുത്തത്.
ദാലിയുടെ മകളാണെന്നവകാശപ്പെട്ട് മരിയ പിലാർ ആബേൽ എന്ന 61കാരി മഡ്രിഡ് കോടതിയിൽ നൽകിയ പരാതിയിലാണ് കേസ് നടക്കുന്നത്. 1989ൽ 84-ാം വയസ്സിലാണ് ദാലി മരിച്ചത്. മൃതദേഹം എംബാം ചെയ്തിട്ടാണ് അടക്കം ചെയ്തത്. മൃതദേഹം പുറത്തെടുത്തു ഡി.എൻ.എ സാംപിളുകൾ ശേഖരിച്ച ശേഷം അതേ കല്ലറയിൽ തന്നെ സംസ്കരിച്ചു. കേസിൽ സെപ്റ്റംബർ 18ന് വിധി പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.