വ്ലാഡിവോസ്റ്റോക് (റഷ്യ): റഷ്യയുടെ പ്രകൃതിവിഭവ സമൃദ്ധമായ വിദൂര പൗരസ്ത്യ മേഖ ലയിലെ പദ്ധതികളിൽ പങ്കാളിത്തം ലക്ഷ്യമിട്ട്, ഇന്ത്യ റഷ്യക്ക് 100 കോടി ഡോളർ വായ്പ നൽ കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയുടെ സമഗ്ര വികസനത്തിനായി മോസ്കോയു മായി തോളോടുതോൾ ചേർന്ന് മുന്നോട്ടുപോകാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപ ിച്ച്, റഷ്യയുടെ കിഴക്കൻ നഗരമായ വ്ലാഡിവോസ്റ്റോക്കിൽ ഈസ്റ്റേൺ ഇക്കണോമിക് ഫോ റ (ഇ.ഇ.എഫ്)ത്തിലാണ് പ്രധാനമന്ത്രി സുപ്രധാന പ്രഖ്യാപനം നടത്തിയത്.
മറ്റൊരു രാജ്യത്തിന് ഇന്ത്യ ഇത്തരമൊരു പ്രത്യേക വായ്പ നൽകുന്നതിൽ ഏറെ സവിശേഷതകൾ ഉണ്ടെന്നും, അഞ്ചാമത് ഇ.ഇ.എഫ് ഉച്ചകോടിക്കും 20ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കുമായി റഷ്യയിലെത്തിയ പ്രധാനമന്ത്രി പറഞ്ഞു.
‘‘ വിദൂര പൗരസ്ത്യ മേഖലയുടെ വികസനത്തിനായി ഇന്ത്യ 100 കോടി ഡോളർ നൽകും. കിഴക്കൻ ഏഷ്യയിൽ സജീവ സാന്നിധ്യമാവുക എന്നത് എെൻറ സർക്കാറിെൻറ പ്രധാന നയമാണ്. ഈ നീക്കത്തിലൂടെ മേഖലയിലെ പ്രധാന സൗഹൃദ രാഷ്ട്രങ്ങളുമായുള്ള വ്യാപാര നയതന്ത്രവും സൗഹൃദവും ഏറെ വർധിക്കും.’’ -ഇ.ഇ.എഫിെൻറ സമ്പൂർണ സമ്മേളനത്തിൽ സംസാരിക്കവെ മോദി വിശദീകരിച്ചു. ഇന്തോ-പസഫിക് മേഖല സ്വതന്ത്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാകാൻ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണത്തിെൻറ പുതിയ യുഗത്തിലേക്ക് കടക്കുകയാണെന്നും, മേഖലയിൽ ചൈനയുടെ സാന്നിധ്യം പരോക്ഷമായി സൂചിപ്പിച്ചുെകാണ്ട് അദ്ദേഹം വ്യക്തമാക്കി. വ്ലാഡിവോസ്റ്റോക്-ചെന്നൈ തുറമുഖങ്ങൾ തമ്മിലുള്ള സഹകരണത്തിനായി ഇരു രാജ്യങ്ങൾ തമ്മിൽ ധാരണപത്രവും ഒപ്പുവെച്ചു.
വിദൂര പൗരസ്ത്യ മേഖലയിൽ സജീവസാന്നിധ്യം കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ‘വിക്ഷേപണ കേന്ദ്ര’മാണ് ഈ അസാധാരണ നീക്കമെന്നും പ്രധാനമന്ത്രി പറഞ്ഞു. തലസ്ഥാന നഗരിയിലെ സർക്കാർതല ബന്ധം മാത്രമല്ല റഷ്യയുമായി ഉള്ളത്. ജനങ്ങൾ തമ്മിലും വ്യാപാരസംബന്ധമായും അടുപ്പമുണ്ട്. കിഴക്കൻനഗരമായ വ്ലാഡിവോസ്റ്റോക്കിൽ നയതന്ത്ര കാര്യാലയം സ്ഥാപിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇ.ഇ.എഫിൽ ആകെ 500 കോടി ഡോളറിെൻറ വിവിധ കരാറുകളിൽ ഇന്ത്യ ഏർപ്പെട്ടുവെന്ന് മോദി പറഞ്ഞതായും റഷ്യൻ വാർത്ത ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു.
മേഖലയിലെ വിവിധ എണ്ണ-പ്രകൃതി വാതക പദ്ധതികളിലായി ഇന്ത്യൻ കമ്പനികൾക്ക് 700 കോടി ഡോളറിെൻറ നിക്ഷേപമുണ്ട്. ഒ.എൻ.ജി.സിയും സ്വകാര്യ എണ്ണക്കമ്പനികളും ഇതിലുണ്ട്. മേഖലയുടെ വികസനത്തിനായുള്ള റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ കാഴ്ചപ്പാടുകളെ അഭിനന്ദിച്ച മോദി, ഇന്ത്യക്ക് നിക്ഷേപാവസരം നൽകിയതിൽ നന്ദി അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.