ഗിൽഗിത്-ബൽതിസ്താൻ; പാകിസ്താനെതിരെ ബ്രിട്ടീഷ് പാർലമെൻറിൽ പ്രമേയം

ലണ്ടൻ: ഗിൽഗിത്^ബൽതിസ്താൻ പ്രദേശം തങ്ങളുടെ അഞ്ചാമത് പ്രവിശ്യയായി പ്രഖ്യാപിക്കാനുള്ള പാകിസ്താെൻറ നീക്കത്തിനെതിരായ പ്രമേയം ബ്രിട്ടീഷ് പാർലമെൻറിെൻറ പരിഗണനയിൽ. ഇൗ മാസം 23നാണ് കൺസർവേറ്റിവ് പാർട്ടി എം.പിയായ ബോബ് ബ്ലാക്ക്മാൻ പ്രമേയം പൊതുസഭയുടെ പരിഗണനക്കുവെച്ചത്.  പാക് അധീന കശ്മീരിെൻറ അതിർത്തി പ്രദേശമാണ് ഗിൽഗിത്^ബൽതിസ്താൻ. പ്രദേശം നിയമപരമായും ഭരണഘടനാപരമായും ഇന്ത്യൻ സംസ്ഥാനമായ ജമ്മു^കശ്മീരിെൻറ ഭാഗമാണെന്ന് പ്രമേയത്തിൽ പറഞ്ഞു. 1947 മുതൽ പാകിസ്താൻ ഗിൽഗിത്^ബൽതിസ്താൻ അന്യായമായി കൈവശപ്പെടുത്തിയിരിക്കുകയാണ്. തർക്കം നിലനിൽക്കുന്ന പ്രദേശം പാകിസ്താൻ പിടിച്ചടക്കാൻ ശ്രമിക്കുകയാണ്. ഇവിടത്തെ ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യമടക്കമുള്ള മൗലികാവകാശങ്ങൾ നിഷേധിച്ചിരിക്കുകയാണ്. 

സ്റ്റേറ്റ് സബ്ജക്ട് ഒാർഡിനൻസ് ലംഘിച്ച് പ്രദേശത്തിെൻറ സ്ഥിതി വിവരങ്ങളിൽ മാറ്റംവരുത്താൻ ശ്രമിക്കുന്നതും ഇവിടെ അന്യായമായും ബലംപ്രയോഗിച്ചും ചൈന^പാക് സാമ്പത്തിക ഇടനാഴി സ്ഥാപിക്കാൻ ശ്രമിക്കുന്നതും പ്രകോപനം വർധിക്കാനിടയാക്കുമെന്നും പ്രമേയത്തിൽ പറഞ്ഞു. 
പ്രമേയത്തെ അനുകൂലിച്ച് മറ്റ് ബ്രിട്ടീഷ് എം.പിമാരും ഇൗയാഴ്ച ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. വരും ദിവസങ്ങളിൽ പ്രശ്നത്തെ സംബന്ധിച്ച് ഒൗദ്യോഗിക ചർച്ച നടക്കാനും സാധ്യതയുള്ളതായി ബ്ലാക്ക്മാെൻറ ഒാഫിസ് വക്താവ് പറഞ്ഞു. ഗിൽഗിത്^ബൽതിസ്താെന പ്രവിശ്യയായി പരിഗണിക്കാൻ തിരുമാനിച്ചതായി ഇൗ മാസം 14നാണ് പാക് ആഭ്യന്തര പ്രവിശ്യ ഏകോപന മന്ത്രി റിയാസ് ഹുസൈൻ പിർസാദ മാധ്യമങ്ങളെ അറിയിച്ചത്. വിദേശകാര്യ മന്ത്രി സർതാജ് അസീസിെൻറ ഉപദേഷ്ടാവ് അധ്യക്ഷനായ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. 

പ്രദേശത്തിെൻറ പദവിയിൽ മാറ്റംവരുത്തുന്നതിന് ഭരണഘടന ഭേദഗതി വരുത്തുമെന്നും പിർസാദ പറഞ്ഞിരുന്നു. പാകിസ്താെൻറ തീരുമാനത്തോട് ഇന്ത്യ കടുത്ത പ്രതിഷേധമറിയിച്ചിരുന്നു.  ഗിൽഗിത്^ബൽതിസ്താനെ പ്രത്യേക ഭൂപ്രദേശമായാണ് പാകിസ്താൻ ഇതുവരെ പരിഗണിച്ചിരുന്നത്. ഇവിടെ പ്രാദേശിക നിയമസഭയും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുമുണ്ട്. പ്രദേശത്തെ സംബന്ധിച്ച ചൈനയുടെ ആശങ്കയാണ് ഗിൽഗിത്^ബൽതിസ്താെൻറ പദവി മാറ്റുന്നതിന് പാകിസ്താനെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തുന്നത്.

News Summary - pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.