മെൽബൺ: കാലങ്ങളായി കടലിെൻറ ആഴങ്ങളിൽ ശാസ്ത്രലോകം അന്വേഷിക്കുകയായിരുന്ന ഒരു വിരുതനെ ആസ്ട്രേലിയൻ ഗവേഷകർ കണ്ടെത്തി. സൺഫിഷ് ഇനത്തിൽപെട്ട രണ്ടു ടൺ ഭാരവും മൂന്ന് മീറ്റർ നീളവുമുള്ള വലിയ ഇനം മീനിനെയാണ് മർഡോക് സർവകലാശാല ഗവേഷകർ നാലുവർഷത്തെ നിരന്തര ശ്രമെത്ത തുടർന്ന് കണ്ടെത്തിയത്.
ഹുഡ്വിങ്കർ സൺഫിഷ് അഥവാ മോല ടെക്ട എന്നാണ് മീൻ വർഗത്തിലെ പുതിയ അംഗത്തിന് പേര് നൽകിയിരിക്കുന്നത്. ടെക്ടസ് എന്നാൽ മറഞ്ഞിരിക്കുന്നത് എന്നാണ് ലാറ്റിൻ ഭാഷയിൽ അർഥം. ദീർഘകാലം ശാസ്ത്രലോകത്തിെൻറ കണ്ണുവെട്ടിച്ചിരുന്നതിനാലാണ് മീനിന് ഇൗ പേര് നൽകിയതെന്ന് ഗവേഷകയായ മരിയൻ നയിഗാർഡ് പറഞ്ഞു.
150 വർഷം മുമ്പുതന്നെ ഇത്തരമൊരു മീനുള്ളതായി സൂചന ലഭിച്ചിരുന്നു. എന്നാൽ, ജീവനോടെ കണ്ടെത്താനായില്ല. ഒടുവിൽ 150ഒാളം ഡി.എൻ.എ സാമ്പിളുകൾവെച്ച് നടത്തിയ അന്വേഷണഫലമായാണ് ന്യൂസിലൻഡ് കടലിൽ ഹുഡ്വിങ്കറെ കണ്ടെത്തിയത്. ദക്ഷിണ ഗോളാർധത്തിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. വലുപ്പമുണ്ടെങ്കിലും വണ്ണമില്ലാത്ത ശരീരഘടന പെെട്ടന്ന് സമുദ്രാടിത്തട്ടിലേക്ക് ഉൗളിയിടാൻ സഹായിക്കുന്നു.
ഇൗ കഴിവുതന്നെയാണ് ഗവേഷകരുടെ കൺവെട്ടത്തുനിന്ന് ഇത്രയും നാൾ മറഞ്ഞിരിക്കാൻ ഇവയെ സഹായിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.