ഫ്രാങ്ക്ഫർട്ട്: കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതമോർത്തുള്ള മനോവിഷമത്താൽ കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ജർമൻ മന്ത്രി ഷെയ്‌ഫറുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സംസ്ഥാനം നേരിടാൻ പോകുന്ന ഗുരുതരമാ യ സാമ്പത്തിക പ്രതിസന്ധിയാണ് സ്വയം വരിച്ച മരണത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.
ഇന്നലെയാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്. കുറിപ്പിലെ വിവരങ്ങൾ അടുത്ത സുഹൃത്തുകൂടിയായിരുന്ന മുഖ്യമന്ത്രി ഫോൾക്കർ ബൌഫിയർ ആണ് അറിയിച്ചത്. കൊറോണ സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്താലും അടുത്ത കാലത്തൊന്നും സാമ്പത്തിക രംഗം പൂർവ്വാവ സ്ഥിതിയിലേക്കെത്തിെല്ലന്ന് ഷെയ്‌ഫർ ഭയന്നിരുന്നതായാണ് വിവരം.
അവധി ദിവസങ്ങളിലും രാത്രി 10 മണി വരെ തെൻറ ഓഫീസിൽ ജോലിയിലേർപ്പെടാറുള്ള തോമസ് ഷെയ്‌ഫർ സമർഥനായ ഭരണാധികാരിയായിരുന്നു. ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന അദ്ദേഹത്തെ ഹെസ്സെ സംസ്ഥാനത്തിെൻറ ഭാവി മുഖ്യമന്ത്രിയായും പരിഗണിച്ചിരുന്നു.
എന്നാൽ കോവിഡ് 19 മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധി തെൻറ ഇതുവരെയുള്ള യശസ് ഇല്ലാതാക്കുമെന്ന് അദ്ദേഹം ഭയന്നു.മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലാതിരുന്ന ഇദ്ദേഹത്തിെൻറ ആത്മഹത്യ പെട്ടന്നുള്ള തീരുമാനമായിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ബുധനാഴ്ച്ച സമൂഹ മാധ്യമത്തിൽ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്ന വീഡിയോയിൽ അങ്ങേയറ്റം ആഹ്ലാദവാനായിരുന്നു.ശക്തമായ സുരക്ഷാവലയമുള്ള ഒരു മന്ത്രിയുടെ മൃതദേഹം എങ്ങിനെ റെയിൽ പാതയിൽ കണ്ടു എന്നത് ദുരൂഹമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.