ഡമസ്കസ്:വടക്കുപടിഞ്ഞാറൻ സിറിയയിലെ തുർക്കിയെ പിന്തുണക്കുന്ന വിമതരുടെ നിയന്ത്രണത്തിലുള്ള അഫ്രിൻ നഗരത്തിൽ സ്ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടു. 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ചൊവ്വാഴ്ചയാണ് സംഭവം.അഫ്രിനിലെ തിരക്കേറിയ മാർക്കറ്റിൽ ബോംബ് ഘടിപ്പിച്ച ഇന്ധനടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
സ്േഫാടനത്തിനു പിന്നിൽ കുർദിഷ് പീപ്ൾസ് പ്രൊട്ടക്ഷൻ യൂനിറ്റ് (വൈ.പി.ജി) ആണെന്ന് തുർക്കി ഭരണകൂടം ആരോപിച്ചു. കൊല്ലപ്പെട്ട 40 പേരിൽ 11പേർ കുട്ടികളാണ്. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.