ബര്‍ലിന്‍: ജര്‍മനിയില്‍ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മിയറെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. പാര്‍ലമെന്‍റില്‍ നടന്ന ഫെഡറല്‍ പാര്‍ട്ടി അസംബ്ളി യോഗത്തില്‍ 1,260ല്‍ 931 വോട്ടുകള്‍ക്കാണ് ഇദ്ദേഹം വിജയിച്ചത്. ചാന്‍സലര്‍ അംഗലാ മെര്‍കലിന്‍െറ നേതൃത്വത്തിലുള്ള സഖ്യകക്ഷിയുടെ പിന്തുണയുള്ള ഇദ്ദേഹം ജനുവരിവരെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു.
ഈ സഖ്യകക്ഷിക്ക് 923 സീറ്റുകള്‍ ഉള്ളതിനാല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യത സ്റ്റീന്‍മിയറിനുതന്നെയായിരുന്നുവെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്കന്‍ തെരഞ്ഞെടുപ്പ് കാലത്ത് ഡോണള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു സ്റ്റീന്‍മിയര്‍.
രാജ്യത്ത് പ്രസിഡന്‍റിന്‍െറ അധികാരപരിധി കുറവാണെങ്കിലും ഭരണഘടനയില്‍ സുപ്രധാന പദവിയാണിത്.
സിറിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.