ബ്രസൽസ്/ന്യൂഡല്‍ഹി: ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ യൂറോപ്യന്‍ പാര്‍ലമെൻറില്‍ അവതരിപ്പിക്കപ്പെ ട്ട പ്രമേയങ്ങളില്‍ വ്യാഴാഴ്ച നടക്കാനിരുന്ന വോട്ടെടുപ്പ് മാറ്റിവെച്ചു. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു.
അതേസമയം, പ്രമേയങ്ങളില്‍ ബുധനാഴ്ച യൂറോപ്യന്‍ പാര്‍ലമെൻറിൽ ചര്‍ച് ച നടന്നിരുന്നു. വോട്ടെടുപ്പ് മാർച്ചിലേക്ക് മാറ്റിയതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്‌സഭ സ്പീക്കര്‍ ഓംബിര്‍ള യൂറോപ്യന്‍ പാര്‍ലമെൻറ് പ്രസിഡൻറ് ഡേവിഡ് മരിയ സസ്സോളിക്ക് പ്രമേയങ്ങളുമായി ബന്ധപ്പെട്ട് കത്തയച്ചതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
പാര്‍ലമെന്റിലെ ഒന്നാമത്തെ വലിയ കക്ഷിയായ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി, രണ്ടാം കക്ഷി പ്രോഗ്രസീവ് അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ് ആന്‍ഡ് ഡെമോക്രാറ്റ് സഖ്യം എന്നിവരാണ് കഴിഞ്ഞ ദിവസം പ്രമേയങ്ങള്‍ കൊണ്ടുവന്നത്. സി.എ.എ ഭിന്നതയുണ്ടാക്കുന്നതും വിവേചനപരവുമാണെന്ന് ആരോപിക്കുന്ന അഞ്ച് പ്രമേയങ്ങൾക്ക് 751 അംഗ പാര്‍ലമെൻറിലെ 559 അംഗങ്ങളുടെ പിന്തുണയുണ്ടെന്നും പറയുന്നു.
സി.എ.എയും എൻ.ആർ.സിയും പോലുള്ള നടപടികൾ ‘പരദേശീസ്പർധയുടെ അന്തരീക്ഷം’ വഷളാക്കുമെന്നും സാമുദായിക അസഹിഷ്ണുതയും വിവേചനവും വർധിപ്പിക്കുമെന്നുമുള്ള രൂക്ഷ വിമർശനങ്ങളാണ് പ്രമേയങ്ങളിലുള്ളത്. അതിനിടെ, സി.എ.എ നടപ്പാക്കുന്നതിൽ ഇന്ത്യയെ പിന്തുണക്കുന്നതും അതിരുകടന്ന കലാപങ്ങളെ എതിർക്കുന്നതുമായ ആറാമതൊരു പ്രമേയവും യൂറോപ്യൻ യൂനിയനിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 66 അംഗങ്ങളാണ് ഈ പ്രമേയത്തെ അനുകൂലിക്കുന്നത്.
ഇന്ത്യ–യൂറോപ്യൻ യൂനിയൻ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ചിൽ ബ്രസൽസ് സന്ദർശിക്കാനിരിക്കെയാണ് പ്രമേയത്തിൻ മേലുള്ള വോട്ടെടുപ്പ് നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. നേരത്തേ, സി.എ.എയും എൻ.ആർ.സിയുമെല്ലാം ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന് ഈ വിഷയത്തിൽ കേന്ദ്രസർക്കാർ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.