ലണ്ടൻ: പൊണ്ണത്തടിയന്മാരിൽ അർബുദരോഗികൾ കൂടുന്നതായി പഠനം. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ ലണ്ടനിലെ ഇൻറർനാഷനൽ ഏജൻസി േഫാർ റിസർച്ച് ഒാൺ കാൻസർ എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇടുപ്പിെൻറ വണ്ണം കൂടുന്തോറും രോഗസാധ്യത കൂടുന്നതായി കണ്ടെത്തിയത്. പഠനത്തിന് നേതൃത്വം നൽകിയ ഡോ. ഹെൻസ് ഫ്രീസലിങ് ബ്രിട്ടീഷ് ജേണൽ ഒാഫ് കാൻസറിൽ എഴുതിയ ലേഖനത്തിൽ അർബുദത്തിന് പുറമെ ടൈപ്-2 പ്രമേഹരോഗവും വർധിക്കുന്നതായി പറയുന്നുണ്ട്.
ഇടുപ്പിെൻറ വണ്ണം 102 സെൻറി മീറ്ററിൽ കൂടുതലുള്ള പുരുഷന്മാരിലും 88 സെൻറി മീറ്ററിൽ കൂടുതലുള്ള സ്ത്രീകളിലുമാണ് രോഗഭീഷണി കൂടുതലുള്ളത്. പുകവലി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗസാധ്യതയുള്ളതാണ് ശരീരഭാരം കൂടുതലുള്ള അവസ്ഥ. പൊണ്ണത്തടിയന്മാരായ 43,000 പേരെ പെങ്കടുപ്പിച്ച് 12 വർഷത്തോളം നടത്തിയ പഠനത്തിൽ 1,600 പേർക്കും ശരീരഭാരവുമായി ബന്ധപ്പെട്ട് കണ്ടുവരുന്ന വിവിധതരം അർബുദങ്ങൾ കണ്ടെത്താനായിട്ടുണ്ട്.ഇടുപ്പിെൻറ വണ്ണം ശരാശരിയിൽനിന്ന് 11 സെ.മി വർധിക്കുേമ്പാൾ രോഗസാധ്യത 13 ശതമാനം വർധിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.