ലണ്ടൻ: അമ്മയുടെ മരണമുണ്ടാക്കിയ മാനസികാഘാതവും ദുഃഖവും തുറന്നു പറഞ്ഞ് ഡയാന രാജകുമാരിയുടെ ഇരു പുത്രൻമാരും. 1997ൽ പാരിസിൽ കാറപകടത്തിലായിരുന്നു ഡയാന രാജകുമാരി മരിച്ചത്.
20 വർഷത്തിനു ശേഷവും അമ്മയുടെ മരണത്തിെൻറ ഞെട്ടലിൽ നിന്ന് മുക്തി നേടാൻ കഴിഞ്ഞിട്ടില്ലെന്ന് 34കാരനായ വില്ല്യം രാജകുമാരൻ പറഞ്ഞു. ആ ഞെട്ടൽ തന്നെ വിട്ട് ഒരിക്കലും മാറില്ല. മാനസികാരോഗ്യത്തെ കുറിച്ച് ആളുകൾ കൂടുതൽ തുറന്നു സംസാരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.കെയിൽ മാനസികാരോഗ്യ സേവനങ്ങൾ പ്രേത്സാഹിപ്പിക്കാനൊരുക്കിയ ഡോക്യൂമെൻററിക്കു നൽകിയ അഭിമുഖത്തിലാണ് വില്ല്യം അഭിപ്രായം പ്രകടിപ്പിച്ചത്. ദുഃഖം കടിച്ചമർത്തുന്ന ബ്രിട്ടീഷ് സംസ്കാരം അവസാനിപ്പിക്കാൻ സമയമായെന്ന് കഴിഞ്ഞയാഴ്ച അദ്ദേഹം പറഞ്ഞിരുന്നു.
അമ്മുടെ വേർപാടിനു ശേഷം താൻ വിഷാദത്തിനടിമയായതും തുടർന്ന് നാലു വർഷം മുമ്പ് കൗൺസലിങ്ങിനു വിധേയനായതായും കഴിഞ്ഞ ദിവസം ഹാരി രാജകുമാരനും വെളിപ്പെടുത്തിയിരുന്നു. രണ്ടു ദശാബ്ദക്കാലം തനിക്ക് എല്ലാ വികാരങ്ങളെയും അടക്കി നിർത്തേണ്ടി വന്നതായും 32കാരനായ ഹാരി രാജകുമാരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.