ലണ്ടൻ: ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് എഴുത്തുകാരി പ്രീതി തനേജയുടെ കന്നി നോവലിന് വിഖ്യാത ഡെസ്മണ്ട് എലിയറ്റ് പുരസ്കാരം. വിശ്വ സാഹിത്യകാരൻ വില്യം ഷേക്സ്പിയറിെൻറ പ്രശസ്ത നാടകമായ ‘കിങ് ലിയർ’ ആധുനിക ഇന്ത്യയുടെ പശ്ചാത്തലത്തിൽ പുനരാഖ്യാനം ചെയ്ത ഇംഗ്ലീഷ് കൃതിയായ ‘വീ ദാറ്റ് ആർ യങ്’ ആണ് തനേജക്ക് സമ്മാനം നേടിക്കൊടുത്തത്. യു.കെയിൽ പ്രസിദ്ധീകരിച്ച കന്നി നോവലിനുള്ള പുരസ്കാരമാണ് തനേജയെ തേടിയെത്തിയത്. 10,000 പൗണ്ട് സമ്മാനത്തുകയുള്ള പുരസ്കാരം ജൂൺ 20ന് ലണ്ടനിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. ഗെയിൽ ഹണിമാൻ (എലിനോർ ഒലിഫെൻറ ഇൗസ് കംപ്ലീറ്റ്ലി ഫൈൻ), പൗല കൊക്കോസ (ഹൗ ടു ബി ഹ്യൂമൻ) എന്നിവരെ മറികടന്നാണ് അവർ നേട്ടം കൊയ്തത്.
കിങ്ലിയറിെൻറ ആശയം മുൻനിർത്തി കേന്ദ്ര കഥാപാത്രമായ ദേവരാജ് തെൻറ കമ്പനിയുടെ അവകാശം മൂന്ന് പെൺമക്കളായ ഗാർഗി, രാധ, സീത എന്നിവർക്ക് കൈമാറുന്നതാണ് ഇതിവൃത്തം. ഒരു പഴയ കഥയിലെ കാതലായ ഭാഗങ്ങളെടുത്ത് കരുത്താർന്നതും പുത്തൻ ഉൗർജത്തോടെയുമുള്ള ആഖ്യാനശൈലിയിലൂടെ പുനരവതരിപ്പിക്കുകയായിരുന്നു അവർ. സാഹിത്യകാരിയായ സാറാ പെറി നേതൃത്വം നൽകിയ ജൂറി തനേജയെ പ്രശംസകൊണ്ട് മൂടിയിരുന്നു. ‘വീ ദാറ്റ് ആർ യങ്’ പെൻഗ്വിൻറാൻഡം ഹൗസാണ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എഴുത്തിലേക്ക് തിരിയുന്നതിന് മുമ്പ് ഇറാഖ്, ജോർഡൻ, റുവാണ്ട, കൊേസാവോ എന്നിവിടങ്ങളിൽ മനുഷ്യാവകാശ കറസ്പോണ്ടൻറായി അവർ സേവനമനുഷ്ഠിച്ചിരുന്നു. ഏപ്രിൽ ഒന്നുമുതൽ മാർച്ച് 31ന് ഇടയിൽ ഏതെങ്കിലും സാഹിത്യശാഖയിൽ പ്രസിദ്ധീകരിച്ച കന്നി നോവലിനാണ് പ്രസിദ്ധ പ്രസാദകനും ലിറ്റററി ഏജൻറുമായിരുന്ന ഡെസ്മണ്ട് എലിയറ്റിെൻറ നാമധേയത്തിലുള്ള പുരസ്കാരം വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.