മെൽബൺ: പശ്ചിമ ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച് ആസ്ട്രേലിയ. ഇസ്രായേ ൽ-ഫലസ്തീൻ പ്രശ്നപരിഹാരത്തിന് സമാധാന ഉടമ്പടി യാഥാർഥ്യമായാൽ മാത്രമേ തെൽഅവ ീവിൽനിന്ന് ആസ്ട്രേലിയൻ എംബസി ജറൂസലമിലേക്ക് മാറ്റുകയുള്ളൂവെന്ന് പ്രധാനമന് ത്രി സ്കോട് മോറിസൺ വ്യക്തമാക്കി.
കിഴക്കൻ ജറൂസലം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിതമായാൽ പിന്തുണക്കുമെന്നും മോറിസൺ പറഞ്ഞു. യു.എസിനു പിന്നാലെ ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച ചുരുക്കം രാജ്യങ്ങളിലൊന്നാണ് ആസ്ട്രേലിയ. ഫലസ്തീൻ-ഇസ്രായേൽ അനുരഞ്ജനശ്രമങ്ങളിൽ സുപ്രധാനമാണ് ജറൂസലമിെൻറ പദവി. കിഴക്കൻ ജറൂസലം തലസ്ഥാനമായി വെസ്റ്റ്ബാങ്കും ഗസ്സ മുനമ്പും ഉൾപ്പെടുത്തി രാഷ്ട്രം വേണമെന്നത് ഫലസ്തീെൻറ കാലങ്ങളായുള്ള ആവശ്യമാണ്.
1967ലെ ആറുദിന യുദ്ധത്തിൽ ജോർഡനിൽനിന്ന് ഇസ്രായേൽ പിടിച്ചെടുത്തതാണ് കിഴക്കൻ ജറൂസലം ഉൾപ്പെടുന്ന വെസ്റ്റ്ബാങ്ക്. ഇൗ വർഷാദ്യം തെൽഅവീവിൽനിന്ന് എംബസി ജറൂസലമിലേക്ക് മാറ്റി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപാണ് വിവാദ തീരുമാനത്തിന് ചുവടുപിടിച്ചത്. വിവാദനീക്കത്തിൽനിന്ന് മാറിനിൽക്കുകയായിരുന്ന ഏതാനും രാജ്യങ്ങൾ ട്രംപിെൻറ തീരുമാനത്തെ പിന്തുണച്ച് രംഗത്തുവന്നു.
ഒക്ടോബറിലാണ് ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുമെന്നത് മോറിസൺ പരസ്യമായി പ്രഖ്യാപിച്ചത്. തീരുമാനം അയൽരാജ്യമായ ഇന്തോനേഷ്യയെ പ്രകോപിപ്പിച്ചു. തുടർന്ന് ആസ്ട്രേലിയയുമായുള്ള വ്യാപാര ഇടപാടുകൾ ഇന്തോനേഷ്യ അവസാനിപ്പിച്ചു. ഇന്തോനേഷ്യയിലേക്ക് വിനോദസഞ്ചാരത്തിന് പോകുന്ന പൗരന്മാരെ ആസ്ട്രേലിയ വിലക്കുകയും ചെയ്തു.
മോറിസെൻറ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. ദേശീയ താൽപര്യത്തിനു പകരം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സ്വാർഥമോഹങ്ങളാണ് മോറിസണെ ഇൗ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് ലേബർ പാർട്ടി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.