ആതൻസ്: 180 വർഷത്തിനുശേഷം ആദ്യമായി ആതൻസിൽ മുസ്ലിംകൾക്ക് പ്രാർഥിക്കാൻ പള്ളി. വർ ഷങ്ങൾനീണ്ട പോരാട്ടത്തിനാണ് ഇേതാടെ ഫലം കണ്ടത്. 967,000 ഡോളർ ചെലവിൽ നിർമിച്ച പള്ളി സെ പ്റ്റംബറിൽ പ്രാർഥനക്ക് തുറന്നുകൊടുക്കുമെന്ന് ഗ്രീസ് അധികൃതർ അറിയിച്ചു.
ഗ്രീസിെൻറ മറ്റു ഭാഗങ്ങളിൽ പള്ളികളുണ്ടെങ്കിലും 1833ൽ ഓട്ടോമൻ ചക്രവർത്തിമാരുടെ ആധിപത്യം തകർന്നശേഷം തലസ്ഥാന നഗരിയിൽ ആദ്യമായാണ് മുസ്ലിംകൾക്ക് പ്രാർഥന മന്ദിരമൊരുങ്ങുന്നത്.
1890 മുതൽ പള്ളി നിർമിക്കാൻ നടപടികൾ സ്വീകരിച്ചതാണ്. എന്നാൽ, ഒന്നും നടന്നില്ല. 2004ൽ ഗ്രീസ് ഒളിമ്പിക്സ് വേദിയായപ്പോഴും ഇങ്ങനെയൊരു ചിന്ത ഉയർന്നിരുന്നു. ക്രിസ്ത്യൻ, തീവ്രവലതു പക്ഷ വിഭാഗങ്ങളിൽനിന്ന് ഉയർന്ന എതിർപ്പാണ് പള്ളിനിർമാണത്തിന് തടസ്സമായത്. പാകിസ്താൻ, സിറിയ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നായി രണ്ടുലക്ഷത്തിലേറെ മുസ്ലിംകൾ താമസിക്കുന്നുണ്ട് ആതൻസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.