മോസ്കോ: റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവാൽനിയെ 2018ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കി. അഞ്ചുവർഷത്തെ ശിക്ഷാനടപടി നേരിടുന്നതിനാലാണ് വിലക്കെന്ന് റഷ്യൻ തെരഞ്ഞെടുപ്പ് വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തെ നിയമമനുസരിച്ച് ശിക്ഷിക്കപ്പെട്ടയാൾക്ക് 10വർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. എന്നാൽ, തീരുമാനം ഭരണഘടനാവിരുദ്ധമാണെന്ന് അലക്സിയുടെ കാമ്പയിൻ മാനേജർ പ്രതികരിച്ചു.
ജയിലിൽ കഴിയുന്നവരൊഴികെയുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നാണ് നിയമമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
2018ലെ തെരഞ്ഞെടുപ്പിൽ പ്രസിഡൻറ് വ്ലാദിമിർ പുടിനെതിരെ മത്സരിക്കുന്നതിൽ നിന്ന് അലക്സിയെ തടയലാണ് നടപടിക്ക് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.