ഹേഗ്: ആണവപരീക്ഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ, പാകിസ്താന്‍, ബ്രിട്ടന്‍ എന്നീ രാഷ്ട്രങ്ങള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയെ സമീപിക്കാന്‍ മാര്‍ഷല്‍ ദ്വീപ് ഒരുങ്ങുന്നു. ലോകത്തെ ഒമ്പത് രാഷ്ട്രങ്ങള്‍ ഇനിയും ആണവ നിരായുധീകരണ കരാറിനോട് നീതിപുലര്‍ത്തിയിട്ടില്ളെന്ന് ആരോപിച്ച് 2014ല്‍ മാര്‍ഷല്‍ ദ്വീപ് അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു.
ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇന്ത്യ, നോര്‍ത് കൊറിയ, ഇസ്രായേല്‍, പാകിസ്താന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് മാര്‍ഷല്‍ ദ്വീപ് ആരോപണം ഉന്നയിച്ചത്. പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കുഞ്ഞന്‍ ദ്വീപിലാണ് അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍കിട രാഷ്ട്രങ്ങളില്‍ പലതും ആണവായുധ പരീക്ഷണം നടത്തിയിരുന്നത്. ആഗോള താപനം നിമിത്തം ദ്വീപിന്‍െറ നിലനില്‍പിന് തന്നെ ഭീഷണിയാകുന്ന ആണവായുധ പരീക്ഷണം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്നാണ് മാര്‍ഷല്‍ ദ്വീപിന്‍െറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.