അച്ചടക്കം പഠിപ്പിക്കാനെത്തിയ അധ്യാപകൻ വിദ്യാർഥിനികളുടെ നഗ്നത ഫോണിൽ പകർത്തി; 100ലേറെ വിഡിയോകൾ പകർത്തിയെന്ന് കുറ്റസമ്മതം

സിംഗപ്പൂർ സിറ്റി: സ്കൂളിൽ അച്ചടക്കം പഠിപ്പിക്കുന്ന അധ്യാപകൻ വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും നഗ്നത ഫോണിൽ പകർത്തിയതിന് പിടിയിലായി. സിംഗപ്പൂരിലെ ഒരു സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് അറസ്റ്റിലായത്. 100ലേറെ വിഡിയോകൾ താൻ ഇത്തരത്തിൽ പകർത്തിയതായി ഇയാൾ കുറ്റസമ്മതം നടത്തി. അധ്യാപകനുള്ള ശിക്ഷ കോടതി പിന്നീട് വിധിക്കും.

സ്കൂളിലെ അച്ചടക്ക അധ്യാപകനായ ഇയാൾ വിദ്യാർഥിനികളെ തന്‍റെ ഓഫിസ് മുറിയിലേക്ക് വിളിപ്പിക്കും. പാവാട ധരിച്ചെത്തുന്ന വിദ്യാർഥികൾ അധ്യാപകന്‍റെ കമ്പ്യൂട്ടർ ടേബിളിൽ ഇരിക്കുമ്പോഴാണ് ഇയാൾ രഹസ്യമായി കാമറ സ്ഥാപിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയത്. ഇതേ രീതിയിൽ തന്നെയാണ് അധ്യാപികമാരുടെയും ദൃശ്യങ്ങൾ പകർത്തിയത്.

സമാനരീതിയിൽ അധ്യാപികയുടെ ദൃശ്യം പകർത്തിയ ഒരു വിദ്യാർഥിയെ ഈ അധ്യാപകൻ പിടികൂടിയിരുന്നു. വിഡിയോ ഡിലീറ്റ് ചെയ്യുന്നതിന് പകരം അധ്യാപകൻ തന്‍റെ ഫോണിലേക്ക് പകർത്തുകയാണ് ചെയ്തതെന്ന് കോടതിയിൽ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

2015നും 2018നും ഇടക്ക് 156 വിദ്യാർഥിനികളുടെയും 38 അധ്യാപികമാരുടെയും വിഡിയോകളാണ് ഇയാൾ പകർത്തിയത്. 2018ൽ ഒരു അധ്യാപികയാണ് ഇയാളുടെ പ്രവൃത്തി പിടികൂടിയത്.

തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്യുകയും കേസെടുക്കുകയുമായിരുന്നു.

കോടതിയിൽ അധ്യാപകൻ കുറ്റസമ്മതം നടത്തി. ഇയാളുടെ വീട്ടിലെ ഹാർഡ് ഡിസ്കിൽ നിന്ന് ഇത്തരം 178 വിഡിയോകൾ പൊലീസ് കണ്ടെടുത്തു. മറ്റ് ചടങ്ങുകളിലെ സമാന വിഡിയോകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വിവിധ വകുപ്പുകൾ കൂടി ചാർത്തിയ ശേഷം നവംബറിൽ ഇയാൾക്കുള്ള ശിക്ഷ വിധിക്കും. 

Tags:    
News Summary - Discipline Teacher In Singapore Admits To Taking Over 100 Upskirt Videos Of Colleagues and Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.