ശ്രീലങ്കയുമായി ഊഷ്മള ബന്ധത്തിന് താൽപര്യമെന്ന് ചൈന

ബെയ്ജിങ്: ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂരിയയുമായുള്ള ചർച്ചയിൽ സുരക്ഷയുൾപ്പെടെ മേഖലകളിൽ ഇരുരാജ്യങ്ങളുമായുള്ള കൂടുതൽ ഊഷ്മളമായ ബന്ധത്തിന്റെ ആവശ്യകത സൂചിപ്പിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. തുറമുഖ വികസനം, കൃഷി, ഡിജിറ്റൽ സമ്പദ്‍വ്യവസ്ഥ, ടൂറിസം എന്നിവയിലെ സഹകരണത്തിനും ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ വികസനത്തിന് ശ്രീലങ്കയുമായി ചേരാനും ചൈന ഒരുക്കമാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

ഞായറാഴ്ചയാണ് അമരസൂരിയ ബെയ്ജിങ്ങിലെത്തിയത്. അന്താരാഷ്ട്ര നേതാക്കളുടെ വനിത സംബന്ധിയായ യോഗത്തിൽ പങ്കെടുത്ത അവർ പ്രസിഡന്റിന് പുറമെ പ്രധാനമന്ത്രി ലി ക്വിയാങ്ങുമായും ചർച്ച നടത്തി.

ചൈനയുടെ വിവാദമായ ‘ഗവേഷണ കപ്പലുകൾ’ ശ്രീലങ്കയിലെത്തുന്നതുസംബന്ധിച്ച് ചർച്ചയുണ്ടായില്ല. ഇത് ചാരപ്പണിക്കുള്ള കപ്പലുകളാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.

Tags:    
News Summary - China says it is interested in warm relations with Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.