ബ്രിക്‌സ് ഉച്ചകോടി 23ന് ബീജിങ്ങിൽ

ബെയ്ജിങ്: ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്സ് രാജ്യങ്ങളുടെ 14ാമത് ഉച്ചകോടി ഓൺലൈനായി ജൂൺ 23ന് ബെയ്ജിങ്ങിൽ നടക്കും. ഈ വർഷം ആതിഥേയത്വം വഹിക്കുന്നത് ചൈനയാണ്.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അധ്യക്ഷനാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുൻയിങ് പറഞ്ഞു. 'ഉന്നത നിലവാരത്തിലുള്ള ബ്രിക്‌സ് പങ്കാളിത്തം വളർത്തുക, ആഗോള വികസനത്തിനുള്ള പുതിയ യുഗം പരിപോഷിപ്പിക്കുക' എന്നതാണ് പ്രമേയം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ബ്രസീൽ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - 14th BRICS summit to be held in China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.