ലാപസ്: ബൊളീവിയയിൽ അഴിമതിക്കേസിൽ വിചാരണ നേരിടുന്ന മുൻ പ്രസിഡന്റ് ലൂയിസ് ആർസ് (62) അഞ്ച് മാസംകൂടി തടവിൽ തുടരണമെന്ന് കോടതി ഉത്തരവിട്ടു.
2020ൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ലൂയിസ് ആർസ് ഒരു മാസം മുമ്പാണ് അധികാരമൊഴിഞ്ഞത്. കുറ്റം തെളിഞ്ഞാൽ ആറുവർഷം വരെ തടവുശിക്ഷ ലഭിച്ചേക്കും. അധികാര ദുർവിനിയോഗം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.