ബകു: സംഘർഷഭരിതമായ നഗോർണോ-കരാബാഖ് മേഖലയിലെ പ്രധാന പട്ടണങ്ങളിലൊന്ന് കീഴടക്കിയതായി അസർബൈജാൻ പ്രസിഡൻറ് അവകാശപ്പെട്ടു.
സുഷ എന്ന പട്ടണമാണ് പിടിച്ചതെന്ന് പ്രസിഡൻറ് ഇൽഹാം അലിയേവ് പറഞ്ഞു. എന്നാൽ, ഇക്കാര്യം അർമീനിയ നിഷേധിച്ചു. പോരാട്ടം തുടരുകയാണെന്നാണ് അവരുടെ വാദം. തർക്കമേഖലയിലെ പ്രദേശം പിടിക്കാനായത് അസർബൈജാന് നേട്ടമാകുമെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
അന്താരാഷ്ട്ര തലത്തിൽ നഗോർണോ-കരാബാഖ് അസർബൈജാെൻറ ഭാഗമായാണ് അംഗീകരിക്കപ്പെട്ടതെങ്കിലും ഇവിടം ഭരിക്കുന്നത് അർമീനിയ സർക്കാറിെൻറ പിന്തുണയുള്ള തദ്ദേശീയ ഗ്രൂപ്പാണ്. പോരാട്ടത്തിൽ അസർബൈജാന് വൻ നാശമുണ്ടായെന്ന് അർമീനിയ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.