വുഹാൻ: കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും ലോക്ഡൗണിലാണ്. കർശന നിയന്ത്രണങ്ങളുമായി വീടുകളിലിരിക്കുകയാണ് ലോകജനത. അതേസമയം, വൈറസിെൻറ പ്രഭവകേന്ദ്രമായ വുഹാനിലെ ജനങ്ങൾ അവധിയാഘോഷത്തിലാണ്. മെയ് ദിനത്തോട് അനുബന്ധിച്ച് ചൈനീസ് സർക്കാർ പ്രഖ്യാപിച്ച അഞ്ച് ദിവസത്തെ അവധി ആഘോഷിക്കുന്ന തിരക്കിലാണവരിപ്പോൾ.
നാല് മാസങ്ങൾക്ക് ശേഷം വെള്ളിയാഴ് മെയ് ദിനത്തിലാണ് വുഹാന് പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നത്. വുഹാനിലെ പല സ്ഥലങ്ങളിലും വെള്ളിയാഴ്ച ഗതാഗകുരുക്കുണ്ടായി. ജനങ്ങൾ വീണ്ടും ഷോപ്പിങ് മാളുകളിലേക്ക് എത്തി. ജനങ്ങളെ ആകർഷിക്കാൻ വലിയ ഡിസ്കൗണ്ടുകളാണ് ഷോപ്പിങ് മാളുകൾ പ്രഖ്യാപിച്ചത്. വുഹാനിലെ കുട്ടികളും സ്വാതന്ത്ര്യം ലഭിച്ച സന്തോഷത്തിലായിരുന്നു. പാർക്കുകളിൽ കുട്ടികളുടെ തിരക്ക് വെള്ളിയാഴ്ച ദൃശ്യമായിരുന്നു.
ഏപ്രിൽ ഒന്നിന് തന്നെ ഷോപ്പിങ് മാളുകൾ തുറന്നിരുന്നുവെങ്കിലും ഇന്നലെയാണ് കാര്യമായ തിരക്കുണ്ടായതെന്ന് വുഹാനിലെ വ്യാപാരികൾ പറയുന്നു. ബ്രാൻഡഡ് ഔട്ട്ലെറ്റുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. എല്ലാ ഷോപ്പുകളും കർശന നിയന്ത്രണങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. ആരോഗ്യ പരിശോധനകൾക്ക് ശേഷമാണ് വ്യാപാര സ്ഥാപനങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കുന്നത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി ചൈനയിലെ ഹൂബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. അവസാന രോഗിയും ചികിൽസ പൂർത്തിയാക്കി മടങ്ങിയതോടെയാണ് വുഹാൻ ചൈനീസ് സർക്കാർ പൂർണമായും തുറന്ന് കൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.