ബീജിങ്: ലോകത്തെ ഏറ്റവും വലിയ പാലം ചൈനയിൽ ഗതാഗതത്തിനായി തുറന്നു. പർവത പ്രദേശങ്ങളിലെ യുനാൻ –ഗുയിസഹൗ പ്രവിശ്യകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം കഴിഞ്ഞ വ്യാഴാഴ്ചയാണ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്.
നദിക്ക് മുകളിലൂടെ നിർമിച്ചിരിക്കുന്ന പാലത്തിന് 565 മീറ്റർ ഉയരമാണെന്നും നിലവിലെ സഞ്ചാര സമയത്തിൻറെ പകുതിേയാളം ഇത് കുറക്കുമെന്നുമാണ് ഗുയിസഹൗ പ്രവിശ്യയിലെ ഗതാഗത വിഭാഗത്തിെൻറ ഒൗദ്യോഗിക വെബ്സൈറ്റ് പറയുന്നത്.
നിലവിൽ ഇവിടേക്ക് പോകുന്നതിന് നാലു മണിക്കൂറിൽ കൂടുതൽ സമയമെടുക്കുന്നുണ്ട്. 1341 മീറ്റർ നീളമുള്ള പുതിയ പാലത്തിന് ചെലവ് ആയിരം കോടിയിലേറെ രൂപയാണ് ചെലവ് വന്നതെന്ന് പ്രദേശികപത്രം റിപ്പോർട്ട് ചെയ്യുന്നു.
ചൈനയിലെ ഹുബേ പ്രവിശ്യയിലെ സിദു നദിക്ക് കുറുകെയുള്ള പാലമായിരുന്നു നിലവിൽ ലോകത്തിലെ ഏറ്റവും വലിയ പാലമെന്ന റെക്കോർഡ് കൈവശം വെച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.