കൊളംബോ: ജലാതിർത്തി ലംഘിച്ച 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ മൂന്ന് ബോട്ടുകളും പിടിച്ചെടുത്തു. ശനിയാഴ്ച ഡെൽഫ്റ്റ് ദ്വീപിന് വടക്കു ഭാഗത്തുവെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ശ്രീലങ്കൻ നാവികസേന അറിയിച്ചു. അറസ്റ്റിലായവരെ വൈദ്യപരിശോധനക്കു ശേഷം ജാഫ്ന ഫിഷറീസ് അസി. ഡയറക്ടർക്ക് കൈമാറും.
കടലിൽ പരിശോധന ശക്തമാക്കിയതിനാൽ ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾ ശ്രീലങ്കൻ അതിർത്തി കടക്കുന്നത് കുറഞ്ഞിട്ടുണ്ടെന്ന് നാവികസേന പറഞ്ഞു. സമുദ്രാതിർത്തി ലംഘിക്കുന്നതിനുള്ള പിഴ ഈ വർഷം ജനുവരി മുതൽ 100 ഇരട്ടിയായി വർധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.