മാസ്കോ: അമേരിക്കൻ, യൂറോപ്യൻ കമ്പനികളായ ബോയിങ്, എയർബസ് എന്നിവക്കു ബദലായി റഷ്യ സ്വന്തമായി വികസിപ്പിച്ച വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ യാത്രാവിമാനം വിജയകരമായി പരീക്ഷണപ്പറക്കൽ നടത്തി. സർക്കാർ സ്ഥാപനമായ യുനൈറ്റഡ് എയർക്രാഫ്റ്റ് കോർപറേഷൻ നിർമിച്ച എം.എസ്-21-300 വിമാനം അരമണിക്കൂറാണ് പറന്നത്. 1,000 മീറ്റർ ഉയരത്തിൽ 300 കിലോമീറ്റർ വേഗത്തിൽ കന്നിയാത്ര പൂർത്തിയാക്കിയ വിമാനം അമേരിക്കൻ, യൂറോപ്യൻ എതിരാളികളെക്കാൾ മികച്ചതാണെന്ന് കമ്പനി അവകാശപ്പെട്ടു.
മൂന്നാഴ്ച മുമ്പാണ് ചൈന സ്വന്തമായി വികസിപ്പിച്ച സി 919 വിമാനം പരീക്ഷണപ്പറക്കൽ നടത്തിയത്. ഇരു രാജ്യങ്ങളും ചേർന്ന് പുതിയ യാത്രാവിമാന നിർമാണ സംരംഭവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സാേങ്കതിക മികവിലും സാമ്പത്തികഭദ്രതയിലും പിറകിലുള്ള ഇവക്ക് പാശ്ചാത്യ സംരംഭങ്ങളെ മറികടക്കൽ അനായാസമാകില്ലെന്ന ആരോപണവുമുണ്ട്. യുക്രെയ്ൻ ഇടപെടലിനെ തുടർന്ന്, റഷ്യക്കുമേൽ അന്താരാഷ്ട്ര സമൂഹം പുതിയ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് റഷ്യ യാത്രാവിമാനമുൾപ്പെടെ മേഖലകളിൽ സ്വന്തം സാന്നിധ്യം ഉറപ്പാക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.