റാമല്ല: ശ്വാസകോശത്തിൽ അണുബാധയെ തുടർന്ന് എട്ടു ദിവസമായി ചികിത്സയിൽ കഴിയുന്ന ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് ആശുപത്രി വിട്ടു.
ചെവിക്ക് ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ ന്യുമോണിയ ബാധിച്ച് മേയ് 20നാണ് റാമല്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൂർണ ആരോഗ്യത്തോടെ ആശുപത്രി വിടുകയാണെന്നും ചൊവ്വാഴ്ച ജോലിക്ക് ഹാജരാകുമെന്നും 82കാരനായ മഹ്മൂദ് അബ്ബാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2004ൽ യാസിർ അറഫാത്തിെൻറ മരണത്തെ തുടർന്നാണ് മഹ്മൂദ് അബ്ബാസ് ഫലസ്തീൻ പ്രസിഡൻറാകുന്നത്. എട്ടുവർഷം മുമ്പ് അധികാര കാലാവധി കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് നടക്കാത്തതിനാൽ പദവിയിൽ തുടരുകയാണ്. അഞ്ചു വർഷത്തേക്കാണ് ഒൗദ്യോഗികമായി ഫലസ്തീനിൽ പ്രസിഡൻറിെൻറ കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.