ഗസ്സ സിറ്റി: ഉറ്റവരില്ലാതെ കിഴക്കൻ ജറൂസലമിലെ ആശുപത്രിയിൽ കഴിഞ്ഞ ഫലസ്തീൻ ബാലിക അ യിഷ ലുലു മരണം പുൽകി. ആഴ്ചകൾക്കു ആശുപത്രികിടക്കയിൽ മസ്തിഷ്ക ശസ്ത്രക്രിയ കാത ്തുകിടക്കുേമ്പാൾ ഉപ്പയുടെയും ഉമ്മയുടെയും തലോടലിനായി അയിഷ ഒരുപാടു കരഞ്ഞു. ഓര ോ ദിവസവും ആർത്തലച്ച് കരഞ്ഞിട്ടും ആരും കാണാനെത്തിയില്ല. ഉപരോധത്താൽ വലയുന്ന ഗസ്സ യിൽ നിന്നാണ് അയിഷ ചികിത്സക്കായി കിഴക്കൻ ജറൂസലമിലെത്തിയത്.
ഉപരോധത്തിെൻറ പ േരു പറഞ്ഞ് ഉമ്മയെയും ഉപ്പയെയും ഇസ്രായേൽ അധികൃതർ കൂടെ അയച്ചില്ല. പകരം തീർത്തും അപരിചിതയായ ഒരാളെ കൂടെ വിട്ടു. അവളുടെ ആരോഗ്യ നില വഷളായപ്പോൾ തിരിച്ചു ഗസ്സയിലേക്കു തന്നെ അയക്കുകയും ചെയ്തു. ഒരാഴ്ചക്കുശേഷം മരണവും സംഭവിച്ചു.
ആശുപത്രിക്കിടക്കയിൽ ബാൻഡേജുകളാൽ പൊതിഞ്ഞ നിലയിൽ കിടക്കുേമ്പാഴും തവിട്ടുനിറമുള്ള ചുരുൾ മുടിയുള്ള അയിഷയുടെ ചിരിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൻ പ്രചാരം നേടിയിരുന്നു. താങ്ങാനാവാത്ത വിയോഗമാണിതെന്ന് അയിഷയുടെ പിതാവ് വസീം ലുലു പറഞ്ഞു. ഞങ്ങളുടെ താമസസ്ഥലത്തുനിന്ന് ഒരു മണിക്കൂർ ദൂരമേയുള്ളൂ ജറൂസലമിലേക്ക്. എന്നാൽ, മറ്റൊരു ഗ്രഹത്തിലെന്നപോലെയായിരുന്നു അവൾ ആശുപത്രിയിലായപ്പോൾ ഞങ്ങൾക്ക് തോന്നിയത്.
അസുഖ ബാധിതരായ കുഞ്ഞുങ്ങളെ അപരിചിതർക്കൊപ്പം ആശുപത്രിയിലയക്കുന്നത് ഒരിക്കലും സഹിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയിഷക്കൊപ്പം 75 വയസ്സുള്ള ഉമ്മുമ്മയെ കൂട്ടിനയക്കാൻ അനുമതി തേടിയിരുന്നു മാതാപിതാക്കൾ. അതും ഇസ്രായേൽ തള്ളുകയായിരുന്നു.
ഗസ്സ ഉപരോധത്തിെൻറ പേരുപറഞ്ഞ് ഉറ്റവരെ കൂടെയയക്കാതെ അയിഷയെ പോലെ നിരവധിപേരുടെ ജീവനാണ് ഇസ്രായേൽ ബലിയാടാക്കുന്നത്. 18 കുട്ടികളടക്കം 600 ഓളം രോഗികൾ ഗസ്സക്കു പുറത്തു ചികിത്സക്കുപോകുേമ്പാൾ ഉറ്റവരെയും കൂടെയയക്കണമെന്ന് ഇസ്രായേലിന് അപേക്ഷ നൽകിയെങ്കിലും പകുതിയും ഇസ്രായേൽ നിഷ്കരുണം തള്ളി.
ഹമാസിെൻറ ആയുധക്കടത്ത് തടയാനെന്ന പേരുപറഞ്ഞ് 2007 മുതലാണ് ഗസ്സക്കുമേൽ ഇസ്രായേലും ഈജിപ്തും ഉപരോധം ശക്തമാക്കിയത്. 20 ലക്ഷത്തോളം ഫലസ്തീനികളാണ് ഉപരോധത്തിൽ പെട്ട് പട്ടിണിയിലും ദാരിദ്ര്യത്തിലും ഗസ്സയിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.