ലാഹോർ: ട്രാൻസ്ജെൻഡേഴ്സിന് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകുന്നതിനായി പാകിസ്താനിൽ ആദ്യമായി തുടങ്ങിയ സ്കൂളിൽ അധ്യയനം ആരംഭിച്ചു. എക്സ്പ്ലോറിങ് ഫ്യൂച്ചർ ഫണ്ട് (ഇ.എഫ്.എഫ്) എന്ന സന്നദ്ധ സംഘടനയാണ് സ്കൂളിന് തുടക്കംകുറിച്ചത്.
സംഘടനയുടെ കണക്കുകൾപ്രകാരം പാകിസ്താനിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമായ ലാഹോറിൽ 30,000ത്തിലധികം ട്രാൻസ്ജെൻഡേഴ്സ് ഉണ്ട്. പ്രൈമറി മുതൽ കോളജ് തലം വരെ പഠിക്കാൻ സൗകര്യമുള്ള തരത്തിലാണ് സ്കൂളിെൻറ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്. പാചകം, ഫാഷൻ ഡിൈസനിങ്, കോസ്മെറ്റിക്സ് തുടങ്ങി എട്ടു മേഖലകളിൽ പരിശീലന കോഴ്സുകളുമുണ്ട്. 15 അധ്യാപകരിൽ മൂന്നു പേർ ട്രാൻസ്ജെൻഡേഴ്സാണ്.
പഠിക്കാൻ വിദ്യാർഥികൾക്ക് പ്രായപരിധിയില്ല. 40 പേർ പ്രവേശനം നേടിയിട്ടുണ്ട്. മുസ്ലിം രാഷ്ട്രത്തിൽ ട്രാൻസ്ജെൻഡേഴ്സിനായി സ്കൂൾ ആരംഭിക്കുന്നത് ആദ്യമായാണെന്ന് ഇ.എഫ്.എഫിെൻറ സംഘാടകനായ ആസിഫ് ഷെഹ്സാദ് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.