ലാഹോർ: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഏഴു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ, പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പൊലീസിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. മൂന്നു ദിവസത്തിനകം പ്രതികളെ പിടികൂടണമെന്നാണ് പഞ്ചാബ് പൊലീസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളെ പിടികൂടാൻ കഴിയാത്ത പൊലീസിനെ ചീഫ് ജസ്റ്റിസ് മിയാൻ സാഖിബ് നിസാർ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
ജനുവരി ഒമ്പതിനാണ് സൈനബ് എന്ന പെൺകുട്ടിയുടെ മൃതദേഹം ചവറ്റുകൂനയിൽനിന്ന് കണ്ടെടുത്തത്. സംഭവത്തിൽ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. കഴിഞ്ഞദിവസം സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോൾ, 2015 മുതൽ പീഡനത്തിനിരയായ ശേഷം കൊല്ലപ്പെട്ട എട്ടു പെൺകുട്ടികളുടെ രക്ഷിതാക്കൾ ഹാജരായി, നീതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.