ഇസ്ലാമാബാദ്: തെഹ്രിക് ഇ ഇൻസാഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പാർട്ടി നേതാവ് ഇമ്രാൻ ഖാൻ. ഇസ്ലമാബാദിൽ രാഷ്ട്രീയ യോഗങ്ങളും റാലികളും നിരോധിച്ചതിനെതിരെ വ്യാഴാഴ്ച പാർട്ടി സംഘടിപ്പിച്ച ഇൻഡോർ റാലിക്കിടെ പൊലീസ് 38 ഒാളം പ്രവർത്തകരെ അറസ്റ്റു ചെയ്യുകയായിരുന്നു. നവംബർ രണ്ടിന് പ്രധാനമന്ത്രി നവാസ് ശരീഫിനെതിരെ ഇസ്ലമാബാദിൽ റാലി നടത്താനിരിക്കെയാണ് തലസ്ഥാനത്ത് രാഷ്ട്രീയ യോഗങ്ങളും റാലികളും നിരോധിച്ച് ഉത്തരവിറങ്ങിയത്. ഏതു തരത്തിൽ വിലക്ക് ഏർപ്പെടുത്തിയാലും റാലിയും യോഗവും നടത്തുമെന്ന് ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
അടുത്ത ആഴ്ച നടത്താനിരിക്കുന്ന രാഷ്ട്രീയ പരിപാടികൾ ചർച്ചചെയ്യാൻ വിളിച്ച യോഗത്തിനിടെയാണ് പൊലീസ് സ്ത്രീകളുൾപ്പെട്ട പ്രവർത്തകരെ തല്ലി ഒാടിക്കുകയും നിരവധി പേരെ അറസ്റ്റു ചെയ്യുകയും ചെയ്തത്. റാവൽപിണ്ടിയിലും രാഷ്ട്രീയ പ്രതിഷേധങ്ങൾ നിരോധിച്ചിടുണ്ട്. വിലക്ക് മറികടന്ന് പാർട്ടി റാലിയുമായി മുന്നോട്ടുപോവുകയാണെങ്കിൽ അത് തടയുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇസ്ലാമാബാദിലെ ഇമ്രാെൻറ വസതിക്കു മുന്നിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
കള്ളപ്പണ ആരോപണം നേരിടുന്ന പ്രധാനമന്ത്രി ശരീഫ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് തെഹ്രിക് ഇ ഇൻസാഫ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.